ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷത്തോടെ ചിരിച്ചു കൈ കൊടുത്തുമാണ് പാക് വിദേശകാര്യ മന്ത്രി സ്വീകരിച്ചത്

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷാരത്തോടെ ചിരിച്ചു കൈ കൊടുത്തു മാണ് സ്വീകരിക്കുന്നത്
അഫ്‌ഗാനിലെ യുദ്ധം സംബന്ധിച്ച് അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ പാക് വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താലിബാന്റെ മുതിർന്ന നേതാക്കൾ. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി താലിബാന്റെ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഖാനി ബരദാറിനെ ചിരിച്ചും കെട്ടിപ്പിടിച്ചുമാണ് സ്വാഗതം ചെയ്തത്.
ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് എട്ട് വർഷം പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ ബരദാറിനെ പാക് ചാരസംഘടനയായ ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫായീസ് ഹമീദും ഇതേ രീതിയിലാണ് സ്വാഗതം ചെയ്തത്. പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഇതുള്ളത്.
പാകിസ്താനുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത് . റഷ്യ, ചൈന, ഇറാന്‍ എന്നിവടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കു ശേഷം താലിബാന്‍ പ്രതിനിധികള്‍ നടത്തുന്ന നാലാമത്തെ ചർച്ചയാണിത് .
താലിബാനും അമേരിക്കയുമായി സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് പാക്കിസ്ഥാനാണ്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നതിനാവശ്യമായ അന്തരീക്ഷം ഉണ്ടാക്കാനും സമാധാന ഉടമ്പടിക്കും പാക്കിസ്ഥാൻ കഴിഞ്ഞ ഒരു വർഷക്കാലമായി ശ്രമം നടത്തുന്നുണ്ട്. ഇതിന് പകരമായി ഭീകരസംഘടനയായ താലിബാന്റെ ഭാഗത്ത് നിന്ന് സുരക്ഷാ ഉടമ്പടികൾ ഒപ്പുവയ്പ്പിക്കാനാണ് ശ്രമം.
കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് നേരത്തെ താലിബാൻ ഭീഷണി മുഴക്കിയിരുന്നെങ്കിലും അധികം വൈകാതെ തന്നെ ഇവർ, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള സമാധാന ഉടമ്പടി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ ദീർഘകാലത്തെ സമാധാനത്തിനും സുസ്ഥിര ഭരണത്തിനുമാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞു. "യുദ്ധമല്ല ഒന്നിനും പരിഹാരം. ചർച്ചകൾ മാത്രമാണ് അഫ്‌ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാനുള്ള വഴി," അദ്ദേഹം പറഞ്ഞു
അതേസമയം യുഎസ്സുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ താലിബാന്‍ വിവിധ മേഖലകളിലായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രവിശ്യകളില്‍ ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ താലിബാന്റെ പാക് സന്ദര്‍ശനം മറ്റൊരു ആക്രമണത്തിനുള്ള പദ്ധതിക്കുള്ള മുന്നോടിയായിട്ടാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്
പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്.
പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുകയായിരുന്നു ഇതുവരെ ..എന്നാൽ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ പാക്കിസ്ഥാൻ സ്വീകരിച്ചത് തന്നെ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാക്കുന്നതാണ്
https://www.facebook.com/Malayalivartha


























