ഇന്ത്യയ്ക്ക് മുന്നറിയിപ്പ്; ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യയിൽ അത് താരതമ്യേന രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ

ലോകത്തെ വികസിത രാജ്യങ്ങളിൽ സാമ്പത്തിക നില തകരാറിലാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത് പ്രകടമായി കാണാൻ സാധിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യ, ബ്രസീൽ പോലുള്ള വികസ്വര രാജ്യങ്ങളിൽ അത് താരതമ്യേന രൂക്ഷമാണെന്നും ക്രിസ്റ്റലീന ജോർജ്ജീവ ബൾഗേറിയ വ്യക്തമാക്കി.
ലോകത്തെ വികസിത രാജ്യങ്ങളായ അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി സാമ്പത്തിക നില തകരാറിലാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത് പ്രകടമായി കാണാൻ സാധിക്കുമെന്നാണ് ക്രിസ്റ്റീനയുടെ നിരീക്ഷണം. ലോകത്തുള്ള 90 ശതമാനം രാജ്യങ്ങളെയും ബാധിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് 2019-20 കാലഘട്ടത്തിൽ ഈ രാജ്യങ്ങളുടെ വളർച്ചാ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും ഐ.എം.എഫ് എം.ഡി പറയുന്നു.
ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെപ്പോലെയുള്ള വളര്‍ന്നുവരുന്ന വിപണികളെ വ്യാപാര യുദ്ധം കാര്യമായിബാധിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയിലും ജര്‍മനിയിലും തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിരുന്നാലും വന്‍ സമ്ബദ് വ്യവസ്ഥകളില്‍, പ്രത്യേകിച്ച് അമേരിക്ക, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സമ്ബദ് വ്യവസ്ഥ ദുര്‍ബലമാണ്. വളര്‍ന്നുവരുന്ന വലിയ വിപണികളായ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്ബത്തിക മാന്ദ്യം പ്രകടമാണ്- അവര്‍ പറഞ്ഞു.
ലോക സമ്ബദ്‌വ്യസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ആഗോള സാമ്ബത്തിക വളര്‍ച്ച ഇത്തവണ 90 ശതമാനത്തോളം കുറയുമെന്നും അവര്‍ പറഞ്ഞു. മുൻപ് കണക്കാക്കിയ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏതാനും ആഴ്ചകൾക്ക് മുൻപാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐ.എം.എഫ് വെട്ടിക്കുറച്ചത്.
https://www.facebook.com/Malayalivartha























