Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞത് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ

17 OCTOBER 2019 05:15 PM IST
മലയാളി വാര്‍ത്ത

മുംബയില്‍ കൊലപാതകം നടത്തിയ ശേഷം കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശിയെ കുടുക്കിയത് പാദസരം. ഷബീന ഷെയ്ക്കിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതി മന്‍സൂര്‍ ഷെയ്ക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 29നാണ് ഷബീന ഷെയ്ക്കിനെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ലോക്കല്‍ പോലീസിനൊപ്പം ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് മരിച്ചതാരാണെന്നും കൊന്നതാരാണെന്നും കണ്ടെത്തിയത്. ഷബീനയുടെ പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് മന്‍സൂരിലേക്ക് എത്തിയത്. പാദസരത്തില്‍ ജ്വല്ലറിയുടെ പേര് തമിഴില്‍ എഴുതിയിരുന്നു. തമിഴ് നാട് കേന്ദ്രികരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

തമിഴ്‌നാട്ടിലെ തിരുവല്ലാമലയിലായിരുന്നു പാദസരം വാങ്ങിയ ജ്വല്ലറി. ഉടമയെ ചോദ്യം ചെയ്തതോടെ കടയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ നല്ലൊരു ഭാഗം ആളുകളും മുസ്്‌ലിംകളാണെന്ന് മനസ്സിലായി. മുസ്്‌ലിംകള്‍ താമസിക്കുന്ന മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഫോട്ടോകളുടെയും പാദസരത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷബീന ഷെയ്ക്കിന്റെ ബന്ധുവിനെ കണ്ടെത്തി. ഇയാളില്‍ നിന്ന് ഷബീനയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളും ലഭിച്ചു. മുംബൈയിലെ ദാനാബന്ദറില്‍ താമസിച്ചിരുന്ന ഷബീനയെ മെയ് 16 മുതല്‍ കാണാതായ വിവരം ബന്ധു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഷബീനയുടെ സഹോദരനെ കണ്ട് പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ കൊല്ലപ്പെട്ടത് സഹോദരിയാണെന്ന് തിരിച്ചറിഞ്ഞു.

ഷബീനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മെയ് 14 മുതല്‍ 16 വരെ കോപ്പറില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം പിന്നീട് നിലച്ചു. ഷബീനയുടെ ബന്ധുക്കള്‍ പറയുന്നത് മന്‍സൂര്‍ ഷെയ്ക്ക് ഷബീനയൊടാപ്പം ഉണ്ടായിരുന്നെന്നാണ്. രണ്ടുപേരും അടുപ്പത്തിലായിരുന്നു. മന്‍സൂറിന് ബംഗാളില്‍ ഭാര്യയും കുട്ടികളുമുണ്ട്. കൊലപാതകത്തിന് ശേഷം വ്യാജ വിലാസത്തില്‍ ബംഗാളിലേക്ക് കടന്ന മന്‍സൂറിനെ കോട്ടയത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. കോട്ടയത്ത് അന്വസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പണിയെടുത്ത് കഴിയുകയായിരുന്നു ഇയാള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (17 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (18 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (28 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (37 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (38 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (50 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends