യൂസഫലി മോദിക്ക് നൽകിയ വാക്ക് പാലിച്ചു; കശ്മീർ ആപ്പിളുകൾ ഇനി ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക്
യു.എ.ഇയില്‍ വച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എം.എ.യൂസഫലി ഒരു വാക്ക് നൽകിയിരുന്നു. ആ വാക്ക് ഇപ്പോൾ പ്രവർത്തി പദത്തിൽ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. കശ്മീരില്‍ നിന്നും ഉത്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനമായിരുന്നു കൊടുത്തിരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശന സമയത്തായിരുന്നു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. അത് ഇപ്പോൾ അദ്ദേഹം നിറവേറ്റിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ നൂറ്റിഎണ്‍പതോളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കശ്മീരില്‍ നിന്നും നേരിട്ടിറക്കിയ ആപ്പിളുകൾ ഇറങ്ങും. ഇതിൻറെ അടിസ്ഥാനത്തിൽ ഇരുന്നൂറ് ടണ്‍ ആപ്പിളുകള്‍ കശ്മീരില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡര്‍ കഴിഞ്ഞ ദിവസം ലുലുഗ്രൂപ്പ് നല്‍കി. പത്ത് കണ്ടെയ്നര്‍ ആപ്പിളുകളാണ് ലുലുഗ്രൂപ്പിനായി കയറ്റി അയക്കുന്നത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുവിൽ അക്രമങ്ങളും മറ്റും ഒഴിവാക്കാൻ കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കശ്മീരി ആപ്പിളിന്റെ സീസണിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ കര്‍ഷകരെ ബാധിക്കുമെന്ന ആശങ്കഉണ്ടായിരുന്നു. ആപ്പിളിനു പുറമേ കശ്മീരില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും വാങ്ങുവാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട് . ഇതിന് വേണ്ടി ശ്രീനഗറില്‍ സംഭരണശാല നിര്‍മ്മിക്കാനും പദ്ധതി . ജമ്മുകശ്മീരില്‍ നിന്നും ലഭിക്കുന്ന ലോകപ്രശസ്തമായ കുങ്കുമപ്പൂവ്, സ്‌പൈസസ് തുടങ്ങിയവ വാങ്ങാന്‍ ലുലുഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചു. ഇതു കൂടാതെ ലുലുഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കശ്മീര്‍ പ്രൊമോഷന്‍ വീക്കും ആചരിക്കും.
https://www.facebook.com/Malayalivartha