പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു
ഓരോ ദിവസവും ഇന്ത്യ കൂടുതൽ കരുത്താർജിക്കുകയാണ്. ശത്രുക്കൾക്കുമുന്നിൽ തലകുനിക്കുകയല്ല മറിച്ച് ശത്രുക്കളുടെ തലകൊയ്യാൻ തന്നെ പാകമായാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ വളർച്ച. അതിന്റെ ഭാഗമെന്നോളം ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) കീഴിലാണ് ഹൈപ്പർ സോണിക് ആയുധങ്ങൾ ഇന്ത്യ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഈ നേട്ടം ഇന്ത്യ കൈവരിച്ചാൽ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളിൽ ഒന്നായി ഇന്ത്യ മാറും.
സെക്കന്റിൽ ഒരു മൈൽ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകൾ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീർക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
പുത്തൻ തലമുറയിൽപ്പെട്ട ആയുധങ്ങൾ നിർമ്മിക്കുന്നതിന് ലോകരാജ്യങ്ങൾ വളരെയധികം പ്രാധാന്യം നൽകിവരുന്ന കാലഘട്ടമാണിത്. ആണവ ആക്രമണങ്ങൾ ചെറുക്കുന്നതിനും ഫ്രണ്ട് ലൈൻ കോംബാക്ട് യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങൾ ഹൈപ്പർ സോണിക് ആയുധങ്ങൾ പരീക്ഷിക്കുന്നത് വർദ്ധിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഞങ്ങൾ ഗൗരവകരമായി പര്യവേഷണം ചെയ്യുന്ന സാങ്കേതിക വിദ്യകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈപ്പർസോണിക് ആയുധങ്ങളെന്ന് ഡി.ആർ.ഡി.ഒയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ ഹൈപ്പർസോണിക് ആയുധങ്ങൾ രൂപം നൽകുന്നത്. ഈ മിസൈലുകൾക്ക് പരമ്പരാഗത അല്ലെങ്കിൽ ന്യൂക്ലിയർ പേലോഡുകളെ പ്രതീക്ഷിക്കുന്നതിനേക്കേൾ വേഗത്തിൽ ദീർഘദൂരത്തേക്ക് ചെന്നെത്തിക്കാൻ സാധിക്കും. പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യവസായമേഖലയിലെ, മിസൈൽ സാങ്കേതികവിദ്യ, ലൈഫ് സയൻസസ്, നാവിക സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 1,500ഓളം പേറ്റന്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഢി പറഞ്ഞു. പേറ്റന്റുകൾ ഒരുപരിധിവരെ സൗജന്യമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹൈപ്പർസോണിക് ആയുധങ്ങൾ ഭാവിയിൽ നിർണായകമാകുമെന്ന് റിട്ട. ലെഫനന്റ് വിനോദ് ബാട്ടിയ ( മിലിട്ടറി ഓപ്പറേഷന്റെ മുൻ ഡയറക്ടർ ജനറൽ കൂടിയാണ് ഇദ്ദേഹം) പറഞ്ഞു. നിലവിൽ അമേരിക്കയും റഷ്യയും സ്വന്തമാക്കിയ ഈ സാങ്കേതികവിദ്യയിലേക്ക് ചൈനയും ഈ അടുത്ത കാലത്തായി കാലെടുത്തുവച്ചിട്ടുണ്ട്. ഇന്ത്യയും ഈ സാങ്കേതിക വിദ്യയിലേക്ക് കടന്നുവരേണ്ട ഏറ്റവും അനിയോജ്യമായ സമയമാണിതെന്നും വിനോദ് ബാട്ടിയ കൂട്ടിച്ചേർത്തു.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ, എച്ച്.എസ് ടി ഡി വി) വിജയകരമായി പരീക്ഷിച്ച് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാദ്ധ്യമാക്കുന്ന സംവിധാനമാണിത്. 20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചിരുന്നു. ഇന്ത്യ പരീക്ഷിക്കുന്നതിന്റെ ഏതാനും മാസം മുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്. 70-ാം വാർഷികം ആഘോഷിക്കുന്നതിനിടെ നടന്ന പരേഡിലാണ് ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha