വാനിൽ ഉയരാൻ 18 വർഷത്തിന്റെ കാത്തിരിപ്പ്; കൈകൊടുത്ത് മോദി
ഏഴു വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര സ്വദേശിയായ അമോൽ യാദവ് എന്ന യുവാവ് ഒരു പ്രഖ്യാപനം നടത്തിയിരുന്നത് എന്താണെന്നോ, താനൊരു വിമാനം നിർമ്മിക്കാൻ പോകുന്നു എന്നതായിരുന്നു അത്. എയ്റോനോട്ടിക് എഞ്ചിനീയറിംഗ് പഠിച്ച ആളൊന്നുമായിരുന്നില്ല അമോൽ യാദവ്. അതായിരുന്നു ഏവരെയും അമ്പരപ്പിച്ചത്. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം എല്ലാവരെയും അത്ഭുതപ്പെടുത്തി അമോൽ വിമാനം നിർമ്മിക്കുകയും ചെയ്തു.
നീണ്ട 18 വര്‍ഷത്തെ അമോല്‍ യാദവിന്റെ പ്രയത്‌നത്തിനു ഒടുവില്‍ അംഗീകാരം ലഭിച്ചു. ക്യാപ്റ്റന്‍ അമോല്‍ യാദവ് തന്ററെ മുംബൈയിലെ സബര്‍ബന്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ടെറസിലാണ് ആറ് സീറ്റര്‍ വിമാനം 18 വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത്. എന്നാല്‍ ഇത് പരീക്ഷാണാര്‍ത്ഥം പറപ്പിക്കാന്‍ പെര്‍മിറ്റ് അമോൽ യാദവിന് ലഭിച്ചിരുന്നില്ല. 2011 മുതല്‍ പെര്‍മിറ്റ് ടു ഫ്ളൈ പ്രോസസ്സ് ചെയ്യുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് റെഗുലേറ്ററി ക്ലിയറന്‍സുകള്‍ നേടുന്നതില്‍ അമോല്‍ വളരെ ഏറെ ബുദ്ധിമുട്ടിരുന്നു. അധികം വൈകാതെ തന്നെ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തിന് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമോല്‍ യാദവ് കൂടിക്കാഴ്ച നടത്തി.
പൂര്‍ണമായും തദ്ദേശീയ വിമാനം നിര്‍മ്മിക്കാനുള്ള ആഗ്രഹം സാക്ഷാത്കരിക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ അമോല്‍ യാദവ് ഞായറാഴ്ച പ്രധാനമന്ത്രി മോദിയെ കണ്ട് നന്ദി അറിയിക്കുകയുണ്ടായി. പെര്‍മിറ്റിനായുള്ള അമോല്‍ യാദവിന്റെ പോരാട്ടത്തെക്കുറിച്ച് അറിഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി ഇടപെടുകയും യുവ പൈലറ്റിന്റെ അഭ്യര്‍ത്ഥന വേഗത്തില്‍ പ്രോസസ്സ് ചെയ്യപ്പെടും ഉണ്ടായി. ഡിജിസിഎയില്‍ നിന്ന് അദ്ദേഹത്തിന് 'പെര്‍മിറ്റ് ടു ഫ്ലൈ' ക്ലിയറന്‍സും ലഭിക്കുകയും ചെയ്തു. രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമായിരിക്കുകയാണ് അമോല്‍ യാദവിന്റെ ഈ പരിശ്രമം തന്നെ.
അതോടൊപ്പം തന്നെ രാജ്യത്തെ ആദ്യ തദ്ദേശീയ എയർക്രാഫ്റ്റ് നിർമ്മാണ ഫാക്ടറിയ്ക്കുള്ള മുപ്പത്തയ്യായിരം കോടിയുടെ കരാർ മഹാരാഷ്ട്ര സർക്കാരുമായി ഒപ്പിടുകയും ചെയ്തു. ജെറ്റ് എയർവേയ്സിലെ സീനിയർ കമാൻഡർ ആയി ജോലി ചെയ്യുന്ന അമോൽ പറയുന്നു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂർത്തീകരിച്ചത് എന്നാണ്. 1998 ലാണ് സ്വന്തമായി ഒരു വിമാനം നിർമ്മിക്കണം എന്ന മോഹത്തിന് അമോൽ തുടക്കമിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha