Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ചിരിയടക്കി മോദി രാഹുല്‍ മുങ്ങി... അന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയെ ഞെട്ടിച്ചു ഇന്ന് സീറ്റ് തട്ടിയെടുത്ത് രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ചു; ലോക്‌സഭയില്‍ രാഹുലിന്റെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നിലിനോട് ഒരു മയവും കാട്ടാതെ സ്പീക്കര്‍

20 NOVEMBER 2019 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.

ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ

വലയവും രണ്ട് കൈകളിലും താമര പൂവുമായി സൂര്യദേവന്റെ അപൂർവ ശില്പം; കണ്ടെത്തിയത് കൃഷിഭൂമിയിൽ നിന്ന്

എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്‌സ്റ്റേഷൻ സ്യൂട്ട്‌കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്

സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ

കൊടിക്കുന്നില്‍ സുരേഷ് എം.പി. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വളരെ സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചെയ്യുനമെന്ന വാര്‍ത്തവരെയുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മാത്രമല്ല ഹിന്ദിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കൊടിക്കുന്നിലിന് ശകാരവും കിട്ടി. ഇപ്പോള്‍ ദേ സ്പീക്കറുടെ വകയും.

ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കയറിയിരുന്നതാണ് വിവാദമായത്. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ വേറെയാരോ ഇരിക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉടന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കര്‍ ചോദിച്ചു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കര്‍ രാഹുലിനെ അന്വേഷിച്ചത്.

ലോക്‌സഭയില്‍ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുല്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പര്‍ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസരമെത്തും മുന്‍പേ തന്നെ സ്പീക്കര്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കര്‍ മാറ്റിയിരുത്തിയത്. ഇതോടെ സഭയിലിരുന്ന എല്ലാവര്‍ക്കും ചിരി വന്നു. കോണ്‍ഗ്രസുകാര്‍പോലും ചിരിയടക്കി. അതേ തമാശയോടെ തന്നെ അല്‍പം ചമ്മലോടെ കൊടിക്കുന്നില്‍ മാറിയിരുന്നു. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള ഏക കോണ്‍ഗ്രസ് അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.

മുമ്പ് കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞയും ഇതുപോലെ വിവാദമായിരുന്നു. ലോക്‌സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ബിജെപിക്കാരും കയ്യടിച്ചു. എന്നാല്‍ സോണിയാ ഗാന്ധി കൊടിക്കുന്നില്‍ സുരേഷിനെ പിന്നീട് ശകാരിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നും മോദി ഇടപെട്ടാണ് അത് മുടക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന്റെ ഹാട്രിക്ക് വിജയം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (5 minutes ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (6 minutes ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (9 minutes ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (18 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (23 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (33 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (1 hour ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (2 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (3 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

Malayali Vartha Recommends