Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ചിരിയടക്കി മോദി രാഹുല്‍ മുങ്ങി... അന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയെ ഞെട്ടിച്ചു ഇന്ന് സീറ്റ് തട്ടിയെടുത്ത് രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ചു; ലോക്‌സഭയില്‍ രാഹുലിന്റെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നിലിനോട് ഒരു മയവും കാട്ടാതെ സ്പീക്കര്‍

20 NOVEMBER 2019 11:36 AM IST
മലയാളി വാര്‍ത്ത

കൊടിക്കുന്നില്‍ സുരേഷ് എം.പി. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വളരെ സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചെയ്യുനമെന്ന വാര്‍ത്തവരെയുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മാത്രമല്ല ഹിന്ദിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കൊടിക്കുന്നിലിന് ശകാരവും കിട്ടി. ഇപ്പോള്‍ ദേ സ്പീക്കറുടെ വകയും.

ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കയറിയിരുന്നതാണ് വിവാദമായത്. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ വേറെയാരോ ഇരിക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉടന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കര്‍ ചോദിച്ചു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കര്‍ രാഹുലിനെ അന്വേഷിച്ചത്.

ലോക്‌സഭയില്‍ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുല്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പര്‍ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസരമെത്തും മുന്‍പേ തന്നെ സ്പീക്കര്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കര്‍ മാറ്റിയിരുത്തിയത്. ഇതോടെ സഭയിലിരുന്ന എല്ലാവര്‍ക്കും ചിരി വന്നു. കോണ്‍ഗ്രസുകാര്‍പോലും ചിരിയടക്കി. അതേ തമാശയോടെ തന്നെ അല്‍പം ചമ്മലോടെ കൊടിക്കുന്നില്‍ മാറിയിരുന്നു. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള ഏക കോണ്‍ഗ്രസ് അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.

മുമ്പ് കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞയും ഇതുപോലെ വിവാദമായിരുന്നു. ലോക്‌സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ബിജെപിക്കാരും കയ്യടിച്ചു. എന്നാല്‍ സോണിയാ ഗാന്ധി കൊടിക്കുന്നില്‍ സുരേഷിനെ പിന്നീട് ശകാരിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നും മോദി ഇടപെട്ടാണ് അത് മുടക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന്റെ ഹാട്രിക്ക് വിജയം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (40 minutes ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (2 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (2 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (3 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (3 hours ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (3 hours ago)

പ്രവാസികൾ ഞെട്ടി.കുഞ്ഞിനെ 22 നിലയിൽ നിന്ന് 'അമ്മ എടുത്തെറിഞ്ഞ് കൊന്നത്..ദുബായി പോലീസ് എല്ലാം കണ്ടു..ഭർത്താവിനെ തൂക്കി  (3 hours ago)

മഴയോട് മഴ പ്രീ മൺസൂൺ മുന്നറിയിപ്പ് മാറി മറിഞ്ഞ് പഴ പാറ്റേൺ...ഉച്ച തിരിഞ്ഞാൽ കൊടും മഴ തന്നെ  (3 hours ago)

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു  (3 hours ago)

പ്രൊട്ടേം സ്പീക്കർ മുങ്ങി കുഞ്ഞികൃഷ്ണന്റെ സത്യ പ്രതിജ്ഞ റദ്ദാക്കും...ചിരിച്ച് കൊണ്ട് സുധാകരനെ കുത്താൻ പിണറായി ഇറങ്ങി  (3 hours ago)

ഇട്ട് മൂടാൻ പൂത്ത പണം സുഗതൻ ലതയെ കൊന്ന് കെട്ടിത്തൂക്കി കടയ്ക്കൽ ബംഗ്ലാവിൽ ഇന്നലെ നടന്നത് ഇത്‌..! കൊല്ലാൻ കാരണം ഉണ്ട്  (3 hours ago)

ഇന്ത്യ-നോർവേ മറൈൻ ടെക് ഇന്നൊവേഷൻ കോറിഡോർ നിർദ്ദേശം സമർപ്പിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐറോവ്: പ്രധാനമന്ത്രിയുടെ നോർവേ സന്ദർശന സംഘത്തിൽ ഇടംനേടി ഐറോവ്  (6 hours ago)

ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എഐ അധിഷ്ഠിത 'റിഫ്ളെക്ടോ' ആപ്പ് പുറത്തിറക്കി: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം  (6 hours ago)

ടെക്കികളുമൊത്ത് കാൽപ്പന്ത് തട്ടി തൃക്കാക്കര നഗരസഭാംഗങ്ങൾ  (6 hours ago)

22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....  (6 hours ago)

Malayali Vartha Recommends