Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ചിരിയടക്കി മോദി രാഹുല്‍ മുങ്ങി... അന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയെ ഞെട്ടിച്ചു ഇന്ന് സീറ്റ് തട്ടിയെടുത്ത് രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ചു; ലോക്‌സഭയില്‍ രാഹുലിന്റെ സീറ്റില്‍ ഇരുന്ന കൊടിക്കുന്നിലിനോട് ഒരു മയവും കാട്ടാതെ സ്പീക്കര്‍

20 NOVEMBER 2019 11:36 AM IST
മലയാളി വാര്‍ത്ത

കൊടിക്കുന്നില്‍ സുരേഷ് എം.പി. വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വളരെ സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടൈം സ്പീക്കറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചെയ്യുനമെന്ന വാര്‍ത്തവരെയുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മാത്രമല്ല ഹിന്ദിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കൊടിക്കുന്നിലിന് ശകാരവും കിട്ടി. ഇപ്പോള്‍ ദേ സ്പീക്കറുടെ വകയും.

ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് കയറിയിരുന്നതാണ് വിവാദമായത്. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ വേറെയാരോ ഇരിക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉടന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കര്‍ ചോദിച്ചു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കര്‍ രാഹുലിനെ അന്വേഷിച്ചത്.

ലോക്‌സഭയില്‍ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുല്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പര്‍ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസരമെത്തും മുന്‍പേ തന്നെ സ്പീക്കര്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കര്‍ മാറ്റിയിരുത്തിയത്. ഇതോടെ സഭയിലിരുന്ന എല്ലാവര്‍ക്കും ചിരി വന്നു. കോണ്‍ഗ്രസുകാര്‍പോലും ചിരിയടക്കി. അതേ തമാശയോടെ തന്നെ അല്‍പം ചമ്മലോടെ കൊടിക്കുന്നില്‍ മാറിയിരുന്നു. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള ഏക കോണ്‍ഗ്രസ് അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.

മുമ്പ് കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞയും ഇതുപോലെ വിവാദമായിരുന്നു. ലോക്‌സഭയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

മലയാളത്തിലോ, ഇംഗ്ലിഷിലോ ഉള്ള സത്യപ്രതിജ്ഞയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ബിജെപിക്കാരും കയ്യടിച്ചു. എന്നാല്‍ സോണിയാ ഗാന്ധി കൊടിക്കുന്നില്‍ സുരേഷിനെ പിന്നീട് ശകാരിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നും മോദി ഇടപെട്ടാണ് അത് മുടക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന്റെ ഹാട്രിക്ക് വിജയം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (4 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (4 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (4 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (5 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (5 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (5 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (5 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (5 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (5 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (5 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (7 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (8 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (9 hours ago)

Malayali Vartha Recommends