Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

അമ്മേ ഞാന്‍ അവളെ കൊന്നു: കുറ്റബോധമില്ലാതെ കൊലയാളി ; തെലുങ്കാനയിൽ ക്രൂരമായ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു;നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ

02 DECEMBER 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോ. ഷഹീൻ ബുർഖ ധരിച്ച് കണ്ടിട്ടില്ല, ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചു എന്ന് മുൻ ഭർത്താവ് ; സൂചന പോലും ലഭിച്ചില്ലെന്ന് പിതാവും സഹോദരനും

തുർക്കി - പാക് ബന്ധം , ഡോക്ടർ മൊഡ്യൂൾ നയിച്ചത് അങ്കാറയിൽ നിന്ന് ഉകാസ; ഉപയോഗിച്ചത് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ സെഷൻ ആപ്പ്

ഡോ. ഉമർ തന്നെ ഡിഎൻഎ പരിശോധന സ്ഥിരീകരിച്ചു; ലക്‌ഷ്യം ഇട്ടത്‌ ബാബറി മസ്ജിദ് തകർക്കൽ വാർഷികത്തിൽ വൻ ആക്രമണം; സ്ഫോടനത്തിന്റെ കൃത്യമായ നിമിഷം പകർത്തിയ സിസിടിവി ദൃശ്യങ്ങൾ

അൽ-ഫലാഹ് സർവകലാശാല നിരീക്ഷണത്തിൽ , ആർ‌ഡി‌എക്സ് നിർമ്മിച്ചത് ലാബിലോ? ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖി സാമ്പത്തിക തട്ടിപിന് തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്

ഡല്‍ഹി നിര്‍ഭയക്ക് പിന്നാലെ തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഡോക്ടറെ  കൊല്ലുകയായിരുന്നു. അതേസമയം നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ.

'സാധാരണയില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടായിരുന്നു അവന്റെ പെരുമാറ്റം. പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു വീട്ടില്‍ വന്നത്. തുടര്‍ന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു യുവതിയെ കൊലപ്പെടുത്തി. ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു' ഇതായിരുന്നു പ്രതിയുടെ അമ്മ പറഞ്ഞത്.

വളരെ ക്രൂരമായിട്ടായിരുന്നു ഡോക്ടറെ ഈ യുവാക്കള്‍ കൊലപ്പെടുത്തിയത്. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയേഴുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിന് സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്. തുടർന്ന് സഹോദരിയെ ഫോണിൽ ബന്ധപ്പെട്ട് സംഭവം അറിയിച്ചു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരി യുവതിയോട് ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത സ്ഥലത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്

സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം
സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവര്‍ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.രാജ്യം നടുങ്ങിയ നിർഭയ കൊലപാതകത്തിനു ശേഷം വീണ്ടുംമറ്റൊന്ന് കൂടി.. ഇനിയും ഒരുദുരന്തം കൂടി ആവർത്തിക്കാതിരിക്കാൻ എന്ത് നടപടിയാണ് നമുക്ക് സ്വീകരിക്കാനാവുക..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (12 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (34 minutes ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (40 minutes ago)

കൃത്യമായ നിമിഷം  (56 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (1 hour ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (9 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (9 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (10 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (10 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (11 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (12 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (12 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends