Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....

14 DECEMBER 2019 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ബിരുദമുള്ള ഡോക്ടർമാർ നിരീക്ഷണത്തിൽ;വിദേശ ഹാൻഡിലറെ തിരിച്ചറിഞ്ഞു; ഉമർ ബോംബ് കൂട്ടിച്ചേർത്തത് പാർക്കിങ്ങിൽ ; തയ്യാറെടുപ്പ് തുടങ്ങിയത് രണ്ട് വർഷം മുമ്പ്

"ക്ഷമിക്കണം അമ്മേ..." അധ്യാപകരുടെ പീഡനം ആരോപിച്ച് 16 വയസ്സുള്ള ആൺകുട്ടി ആത്മഹത്യാ ചെയ്തു

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഇന്ന്

ആന്ധ്രാപ്രദേശിൽ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി മോദിയുടെ കാൽ തൊട്ടു വന്ദിച്ച് മുൻ ലോക സുന്ദരി ഐശ്വര്യ റായ്

ബീഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. കേന്ദ്രമന്ത്രി അമിത്ഷാ നേരത്തേ നിശ്ചയിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനം റദ്ദ് ചെയ്തു. ഗുവാഹത്തിയിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് പടരുകയാണ്. അതേസമയം പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന അനൗപചാരിക ചര്‍ച്ചയിലാണു ധാരണ.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷകക്ഷിനേതാക്കളും ഒരുമിച്ച് തിങ്കളാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സത്യഗ്രഹം നടത്തും. ബില്ലിനെതിരായ മറ്റു കാര്യങ്ങള്‍ സത്യഗ്രഹത്തിനുശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കാനും ധാരണയായി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പരസ്യനിലപാടുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളമുള്‍പ്പെടെയുള്ള ആറുസംസ്ഥാനങ്ങള്‍ മുന്നോട്ടുവന്ന പിന്നാലെയായിരുന്നു സംസ്ഥാനത്തെ സംയുക്ത പ്രക്ഷോഭപ്രഖ്യാപനം. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തിട്ടുണ്ട്. 19-ന് എല്ലാ ജില്ലകളിലും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരുമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

ബില്ലിനെതിരേ ഇടതുമുന്നണി ഉള്‍പ്പെടെ എല്ലാ കക്ഷികളുമായും സഹകരിക്കാന്‍ യു.ഡി.എഫ്. തയാറാണെന്ന നിര്‍ദേശം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പത്രസമ്മേളനത്തില്‍ മുന്നോട്ടുവച്ചത്. യു.ഡി.എഫ്. നേതാക്കളുമായി സംസാരിച്ച് പിന്തുണ ഉറപ്പാക്കിയശേഷം, പൗരത്വ ബില്ലിനെതിരേ സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു മുന്നോട്ടുപോകാനുള്ള സന്നദ്ധത ചെന്നിത്തല ടെലിഫോണില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഈനിര്‍ദേശത്തോട് മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി പ്രതികരിച്ചു.

തുടര്‍ന്നാണ് ഒന്നിച്ച് സത്യഗ്രഹം നടത്താന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ എന്നിവരാണ് ബില്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. ബില്ലില്‍ രാഷ്ട്രപതി വ്യാഴാഴ്ച വൈകിട്ട് ഒപ്പുവയ്ക്കും മുമ്പായിരുന്നു പ്രഖ്യാപനം. എന്നാല്‍ എതിര്‍പ്പുണ്ടെങ്കിലും ഭരണഘടനപ്രകാരം യൂണിയന്‍ പട്ടികയില്‍ വരുന്ന പൗരത്വനിയമം സംസ്ഥാനങ്ങളില്‍ നടപ്പാക്കിയേ പറ്റൂ എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ നടപ്പാക്കില്ലെന്നു തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റിനു കീഴിലാണു പൗരത്വ ഭേദഗതി നിയമം വരുന്നത്.

സംസ്ഥാനങ്ങളുടേത് രാഷ്ട്രീയനിലപാട് മാത്രമാണ്. തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി. നിയമം നടപ്പാക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ഭരണഘടനയുടെ 256-ാം വകുപ്പ് അനുസരിച്ച് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാകും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമപരമായ ബാധ്യത വ്യക്തമാക്കുന്നതാണ് 256-ാം വകുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (13 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (17 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (23 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (44 minutes ago)

അധ്യാപകരുടെ പീഡനം  (49 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (51 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (2 hours ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 hours ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (2 hours ago)

Malayali Vartha Recommends