സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും; പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ജനസംഖ്യാ രജിസ്റ്റർ ; എന്തിനാണ് മിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ; ആരോപണവുമായി അസദുദ്ദീന്‍ ഉവൈസി

പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ജനസംഖ്യാ രജിസ്റ്ററെന്നും എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. 1955ലെ പൗരത്വ നിയമ പ്രകാരമാണ് അവര്‍ എന്‍.പി.ആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്‍റില്‍ എന്‍റെ പേരെടുത്ത് പറഞ്ഞാണ് എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞത്.
അമിത് ഷാ സാഹിബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍.ആര്‍.സി എന്‍.പി.ആറിലേക്കുള്ള ആദ്യ ചുവടാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ തുടങ്ങുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍.ആര്‍.സി തന്നെയാകും ഉവൈസി പറഞ്ഞു.
https://www.facebook.com/Malayalivartha



























