Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അമ്മായിഅമ്മയുടെ സാന്നിധ്യം ഇല്ലാതാക്കുന്നുണ്ടോ ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ

02 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

അമ്മായിഅമ്മ-മരുമകള്‍ ബന്ധം. പവിത്രമായ ഒന്നാണ് . നമ്മളെ ജനിപ്പിച്ച അമ്മ കഴിഞ്ഞാൽ പലരും ആത്മാർത്ഥതയോടെ അമ്മേ എന്ന് വിളിക്കുന്നത് പലപ്പോഴും അമ്മായിയമ്മയെയാണ്. എന്നാൽ ചിലരെ അമ്മേ എന്ന് പോയിട്ട് അമ്മായി അമ്മേ എന്നു പോലും വിളിക്കാൻ കഴിയില്ല എന്നതും യാഥാർഥ്യമാണ് കേട്ടോ . 'അമ്മായിഅമ്മപ്പോര്' എന്നൊരു പദം തന്നെ നിലവിൽ ഉണ്ട് . മരുമകളും അമ്മായി അമ്മയും തമ്മിലുള്ള സ്വരച്ചേർച്ചകൾക്കാണ് ഈ പദം ഇട്ടിരിക്കുന്നത് . അമ്മായിയമ്മ മരുമകൾ എന്ന വിഷയത്തെ പറ്റി സംസാരിക്കാൻ ഒരുപാടുണ്ട്. അമ്മായിഅമ്മയുടെ കൂടെ താമസിക്കുന്ന സ്ത്രീകളും വേറെ താമസിക്കുന്ന സ്ത്രീകളും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന കാര്യത്തെ പറ്റി പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെയാണ്.

2018 ൽ , ബോസ്റ്റണിലെയും ദില്ലിയിലെയും ഗവേഷകര്‍ 671 വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു . ഉത്തര്‍ പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ 28 ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളെയായിരുന്നു പഠനത്തിനായി തെരെഞ്ഞെടുത്തത് . പഠനത്തിന് തിരെഞ്ഞെടുത്ത സ്ത്രീകളുടെ പ്രായം 26 -ഉം ഭർത്താവിന് 33 -ഉംവയസ്സു ആയിരുന്നു. 70% സ്ത്രീകളും അമ്മായിഅമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വീടിന് പുറത്തുള്ള ബന്ധുക്കളുമായും , സുഹൃത്തുക്കളുമായും ഇങ്ങനെ പുറംലോകവുമായുള്ള അവരുടെ ബന്ധമെങ്ങനെയെന്നായിരുന്നു ഗവേഷകർ സ്ത്രീകളോട് ചോദിച്ചത് . അവരുടെ അത്തരം സാമൂഹ്യബന്ധങ്ങള്‍ രൂപീകരിക്കുന്നതിൽ അമ്മായിഅമ്മമാർ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും ചോദിക്കുകയുണ്ടായി . സ്വന്തം കാര്യം തീരുമാനിക്കാനുള്ള അധികാരം, ആരോഗ്യകാര്യങ്ങളെ സംബന്ധിച്ചുള്ള അറിവ്, സംരക്ഷിക്കപ്പെടാനുള്ളആഗ്രഹം എന്നിവയെക്കുറിച്ചായിരുന്നു കൂടുതലും അന്വേഷണം നടത്തിയത് . ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയുണ്ടായി . അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം കുറവാണ്. വീടിന് പുറത്ത് സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ട് . എന്നാൽ സഞ്ചാര സ്വാതന്ത്ര്യം പുറത്തിറങ്ങാനുള്ള അവസരങ്ങളും അവർക്കു ഉണ്ടായിരുന്നെങ്കിൽ അതവരെ കൂടുതൽ വിവരങ്ങൾ നേടാനും സമപ്രായക്കാരുമായുള്ള കൂട്ടുകെട്ട് വളർത്താനും ആത്മവിശ്വാസം നേടാനും സ്വപ്‍നങ്ങള്‍ സൂക്ഷിക്കാനുമെല്ലാം പ്രാപ്തരാക്കുമായിരുന്നു . ആരോഗ്യം, ഫെര്‍ട്ടിലിറ്റി, ജനന നിയന്ത്രണം എന്നിവയെയും അവര്‍ക്ക് സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.

പഠനം നടത്തിയ സ്ത്രീകളിൽ ഏകദേശം 36% പേർക്കും ജില്ലയിലുടനീളം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവർ അല്ല . അവരിൽ 22% പേർക്കും ഒരിടത്തും അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. 14% സ്ത്രീകൾക്ക് മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുവാദമുള്ളത് . കൂടാതെ 12% പേർക്ക് മാത്രമേ ഗ്രാമത്തിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളൂ . ഭർത്താവിനും അമ്മായിയമ്മയ്ക്കും പുറമെ, ഒരു ശരാശരി സ്ത്രീ തനിക്ക് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് തന്‍റെ ജില്ലയിലെ വെറും രണ്ടുപേരോടൊ മറ്റോ ആണ് സംസാരിക്കുന്നത് .
രണ്ടുതരം സ്ത്രീകളില്‍ നിന്നായിരുന്നു ഗവേഷകർ വിവരങ്ങള്‍ ശേഖരിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കാത്തവരില്‍നിന്നും, താമസിക്കുന്നവരില്‍നിന്നും.കൂടാതെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എണ്ണത്തെയെയും അവരുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് മനസിലാക്കുക യുണ്ടായി . അമ്മായിഅമ്മയോടൊപ്പം താമസിക്കുന്ന സ്ത്രീകളില്‍ സ്വന്തം ഗ്രാമത്തില്‍ അടുത്ത സുഹൃത്തുക്കളുള്ളവര്‍ അമ്മായിഅമ്മമാരോടൊപ്പമല്ലാതെ താമസിക്കുന്നവരേക്കാള്‍ 18 ശതമാനം കുറവായിരുന്നു. അവരുടെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും അമ്മായിഅമ്മമാര്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്നും മനസിലാക്കൻ കഴിഞ്ഞു . അതുപോലെ തന്നെ മരുമകള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ അമ്മായിഅമ്മമാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനത്തില്‍നിന്നും വ്യക്തമാകുകയുണ്ടായി . 48 ശതമാനം സ്ത്രീകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് തങ്ങളുടെ അമ്മായിഅമ്മമാര്‍ ജനനനിയന്ത്രണത്തിന് അനുമതി നല്‍കാറില്ല എന്നായിരുന്നു . മാത്രമല്ല ഭര്‍ത്താവ് പുറത്തോ മറ്റോ ജോലി ചെയ്യുന്നവരാണെങ്കില്‍ അമ്മായിഅമ്മ കൂടുതല്‍ നിയന്ത്രണം മരുമകളുടെ മേല്‍ ചെലുത്താറുണ്ട് എന്നും പറഞ്ഞിരിക്കുന്നു. എവിടെ പോകുന്നു , എങ്ങനെ പെരുമാറുന്നു, തീരുമാനമെടുക്കുന്നു ഇത് പോലെ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാം അമ്മായിഅമ്മമാരുടെ നിയന്ത്രണമുണ്ട് എന്നാണ് പഠനത്തില്‍ നിന്നും മനസിലായത്.

അമ്മായിഅമ്മയുടെ ഈ പെരുമാറ്റം സ്ത്രീകളെ ബാഹ്യ ലോകത്തേക്കുള്ള യാത്രകളെയും അറിവുകളെയും ഇല്ലാതാക്കുന്നു. അവര്‍ക്ക് കുടുംബാസൂത്രണത്തെ കുറിച്ചോ ആരോഗ്യത്തെ സംബന്ധിച്ച പുതിയ കാര്യങ്ങളെ കുറിച്ചുള്ള അറിവില്ല. ഇങ്ങനെയുള്ള സ്ത്രീകള്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുപയോഗിക്കാനുള്ള സാധ്യത കുറവാണ് എന്നും ബോസ്റ്റൺ സർവ്വകലാശാല, ദില്ലി സ്‍കൂൾ ഓഫ് ഇക്കണോമിക്സ്, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‍‍സിറ്റി, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു. വിവാഹിതരായ പല യുവതികളും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ സ്വകാര്യ ആശങ്കകളെക്കുറിച്ചോ ഭർത്താവിനോഡും അമ്മായിയമ്മയോടും പറയുന്നുണ്ട് . അവർ കഴിഞ്ഞാൽ വളരെ കുറച്ച് ആളുകളുമായി മാത്രമാണ് സംസാരിക്കുന്നത്. പഠനത്തിന് വിധേയമാക്കിയ സ്ത്രീകളില്‍ പലര്‍ക്കും ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ മാത്രമാണ് ജൗന്‍പൂരിലുള്ളത്.

എന്നാൽ 2004 -ലെ ഒരു വോട്ടെടുപ്പിൽ യുഎസ്സില്‍ ഒരു ശരാശരി സ്ത്രീക്ക് കുറഞ്ഞത് എട്ട് ഉറ്റസുഹൃത്തുക്കളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്‍തിരുന്നു. ഇന്ത്യയിൽ 33% സ്ത്രീകൾ മാത്രമേ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുള്ളു .അത് കൊണ്ട് തന്നെ ദീർഘദൂര ആശയവിനിമയവും നിയന്ത്രിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത് . എന്നാൽ അമ്മായിഅമ്മയ്‌ക്കൊപ്പമുള്ള വാസം ഒരു ഗുണവുമില്ലെന്നല്ല പഠനം വ്യക്തമാകുന്നുന്നത് . മറിച്ച് ഗർഭകാലത്തെ ആരോഗ്യസംരക്ഷണം പോലെയുള്ള അവസരങ്ങളില്‍ അമ്മായിഅമ്മയുടെ സാന്നിധ്യം സ്ത്രീകൾക്ക് ഗുണം ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പലപ്പോഴും അമ്മായിഅമ്മയുടെ സാന്നിധ്യം ഇല്ലാതാക്കുന്നുണ്ട് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (5 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (5 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (5 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (5 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (5 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (5 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (6 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (6 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (6 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (7 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (7 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (7 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (8 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (8 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (8 hours ago)

Malayali Vartha Recommends