മുസ്ലീം പേരുകാരനാകുക ; അതും കേരളത്തിൽ നിന്നുമുള്ളയാൾ; ഇതിലും വലിയ അപരാധം വേറെയില്ല ചർച്ചയായി ഫേസ്ബുക് പോസ്റ്റ് ;പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറും ലോക കേരളസഭാംഗവും ആയ പി.എം ജാബിറിന്റെ പോസ്റ്റ്ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്; ഗള്‍ഫില്‍ നിന്നും ജയ്പൂരിലേക്ക് പോയ ഇദ്ദേഹത്തിന്റെ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലുണ്ടാവുകയും ദേഹപരിശോധനയ്ക്കും വിധേയമാവുകയും ചെയ്‌തെന്നും ഒപ്പം ലഗേജിനു മുകളില്‍ മുസ്‌ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചു എന്നുമാണ് പോസ്റ്

മുസ്‌ലീമായതിന്റെ പേരില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു പ്രവാസി മലയാളിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ് .പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറും ലോക കേരളസഭാംഗവും ആയ പി.എം ജാബിറിന്റെ പോസ്റ്റ്ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .
ഗള്‍ഫില്‍ നിന്നും ജയ്പൂരിലേക്ക് പോയ ഇദ്ദേഹത്തിന്റെ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലുണ്ടാവുകയും ദേഹപരിശോധനയ്ക്കും വിധേയമാവുകയും ചെയ്‌തെന്നും ഒപ്പം ലഗേജിനു മുകളില്‍ മുസ്‌ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
. പോസ്റ്റിനു താഴെ സമാന രീതിയിലുള്ള അനുഭവം താങ്കള്‍ക്കും ഉണ്ടായതായി കമന്റു ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,
മുസ്ലീം പേരുകാരനാകുക. അതും കേരളത്തിൽ നിന്നുമുള്ളയാൾ. ഇതിലും വലിയ അപരാധം വേറെയില്ല, ജയ്പൂർ ഏർപോർട്ട് സെക്യൂരിറ്റിയുടെ കണ്ണിൽ!
ഒരു ഗൾഫ് രാജ്യത്ത് നിന്നും ജയപൂറിലേക്ക് പോയ മലയാളിയായ എന്റെ സുഹൃത്തിന് നാലു ദിവസം മുമ്പു വളരെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവമുണ്ടായി. എമിഗ്രേഷൻ നടപടികൾക്കു ശേഷം cabin bag പരിശോധിക്കുന്നിടത്ത് വെച്ചു അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിനും പാസ്പോർട്ട് വാങ്ങിച്ചു വെച്ചതിനു ശേഷം ശരീര പരിശോധനക്കും വിധേയനായി. ലഗ്ഗേജ് എടുക്കാൻ ചെന്നപ്പോഴാണ് മുസ്ലിം എന്ന sticker പതിച്ചത് കാണുന്നത്. ജയ്പൂറിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു അദ്ദേഹം. അതേ flightൽ ഉണ്ടായിരുന്ന മുസ്ലിം നാമധാരികളായ മറ്റു മൂന്നു പേർക്കും ഇതേ അനുഭവമുണ്ടായി. കേരളക്കാർ, അതും മുസ്ലീം നാമങ്ങളുള്ളവർ എന്ന 'അപരാധ'മാണ് ഇവർ ചെയ്തത്. സങ്കടപ്പെടണോ രോഷം കൊള്ളണോ പ്രതിഷേധിക്കണോ? എന്താണ് നാം ചെയ്യേണ്ടത്?
This sticker was put on the luggage of my friend at Jaipur airport who flew from one of the Gulf countries 4 days back. He was subjected to frisking and questioning. Their offence was that they were Muslims, that also from Kerala.
വർഗീയതയും മുസ്ലിം വിരുദ്ധതയും നമ്മുടെ സമൂഹത്തിൽ എത്രത്തോളം വേരോടിച്ചു കഴിഞ്ഞു എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ അനുഭവക്കുറിപ്പ്. സഹാചര്യങ്ങൾ ഇത്രത്തോളം എത്തിനിൽക്കുന്ന സമയത്താണ് ആ വർഗീയ വിഷ വിത്തുകളെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുന്നതിനായി പൗരത്വ ബില് എന്ന നടപടിയിലേക്കു കേന്ദ്ര ഗവൺമെന്റ് തിരിഞ്ഞതും.
പൗരത്വ ബില്ലിനെതിരെ യുള്ള പ്രക്ഷോഭം കേരളത്തിലടക്കം ശക്തകമാകുമ്പോഴാണ് ഇത്തരത്തിലൊരു സാഹചര്യവും എന്നതാണ്ഗൗരവമുള്ള കാര്യം. എന്തുതന്നെയായാലും ഈപോസ്റ്റിന്റെ വസ്തുതയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള് വരുന്നുണ്ട്.എന്നാൽ ഇപ്പോഴും ജാബിർ തന്റെ സുഹൃത് നേരിട്ടത് മതപരമായ വിവേചനം തന്നെയാണ് എന്ന നിലപാടിൽ ഉറച്ച് നില്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha