മൂർച്ചയുള്ള കത്തി പുറത്തെടുത്ത് കാമുകൻ കാമുകിയുടെ തൊണ്ട മുറിച്ചു
കാമുകൻ കാമുകിയെ കഴുത്തറത്ത് കൊലപ്പെടുത്തി. മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അവളുടെ തൊണ്ട മുറിച്ചു. സംഭവസ്ഥലത്തു വെച്ചുതന്നെ പെൺകുട്ടി മരിച്ചു . തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നത്. ഹനംകോണ്ടയിലെ ലഷ്‌കർ സിംഗാരം ഗ്രാമത്തിലെ ഹരതി (25) എന്ന യുവതിയായിരുന്നു കൊലപ്പെട്ടത്. കാസിപേട്ടിലെ വിഷ്ണുപുരി കോളനിയിലെ എംഡി ഷാഹിദാണ് കൊലയ്ക്ക് പിന്നിൽ. ഇവർ ഒരുപാട് കാലമായി പ്രണയത്തിലായിരുന്നു. കൊലപാതകം നടന്നതിന് ശേഷം ഷാഹിദ് പ്രാദേശിക കോടതിയിൽ ജഡ്ജിയുടെ മുമ്പാകെ കീഴടങ്ങുകയായിരുന്നു.
ഇയാൾക്കെതിരെ കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യ്ത് വരികയാണെന്നും വാറങ്കൽ പോലീസ് കമ്മീഷണർ വി രവീന്ദർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഷാഹിദും ഹാരതിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം കാസിപേട്ട് പോലീസും പറഞ്ഞിരുന്നു. ഹാരതി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഷാഹിദ് മട്ടൺ ഷോപ്പിൽ കശാപ്പുകാരനായിട്ടാണ് ജോലി ചെയ്തിരുന്നത്.
ഷാഹിദ് പതിവായി ഹാരതിയുടെ വീട്ടിൽ എത്തുമായിരുന്നു. അവരുടെ മാതാപിതാക്കൾക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാൽ ഹാരതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് ഷാഹിദ് സംശയിച്ചിരുന്നു. ഈ സംശയത്തിന്റെ പേരിൽ നിരവധി തവണ ഇവർ തമ്മിൽ വഴക്കിട്ടിട്ടു . വെള്ളിയാഴ്ച വൈകുന്നേരം കാസിപേട്ടിലെ വീട്ടിലേക്ക് ഷാഹിദ് ഹരതിയെ വിളിച്ചു വരുത്തി. പെൺകുട്ടി വീട്ടിൽ ചെന്നപ്പോൾ കൊല നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha