ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി; അജ്ഞാത കൊലയാളി ഭീതി പടർത്തുന്നു
റായ്‌പൂരിൽ ഭീതി പടർത്തി അജ്ഞാത കൊലയാളി. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് തീവെച്ചു കൊലപ്പെടുത്തിയത്. ദമ്പതികളും ഇവരുടെ ഒരു വയസുള്ള കുഞ്ഞുമാണ് അഗ്നിക്കിരയായത്. ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഛത്തീസ്ഗഡ് . തലസ്ഥാനമായ റായ്പൂരിലാണ് സംഭവം.
തീവെച്ച ശേഷം മകളും കുടുംബവും കത്തിച്ചാമ്പലാവുകയാണെന്നും പറ്റുമെങ്കില്‍ രക്ഷിച്ചോളാനും അജ്ഞാത കൊലയാളി ഫോണിൽ വിളിച്ചറിയിച്ചതായി മരിച്ച യുവതിയുടെ 'അമ്മ പോലീസിനോട് വെളിപ്പെടുത്തി. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് ഉടൻ സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ കത്തിക്കരിഞ്ഞ നിലയിലെ മൂന്നു മൃതദേഹങ്ങളാണ് കാണാൻ സാധിച്ചത്.മഞ്ജു ശര്‍മ്മ, ഭര്‍ത്താവ് രവി ശര്‍മ്മ ഇവരുടെ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. മഞ്ജുവിന്‍റെ കാലകളും കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത് . രവി ശര്‍മ്മയെയും ക്രൂരമായി പീഡിപ്പിച്ചാണ് കലാ ചെയ്തത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് കൊലയാളി തീ വെച്ചത് എന്നാണ്പോലീസിന്റെ നിഗമനം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മകളുടെ ഫോണില്‍ നിന്നും കോള്‍ വന്നത് എന്നും, മകളും കുടുംബവും കൊലചെയ്യപ്പെടുമെന്നും പറ്റുമെങ്കില്‍ രക്ഷിക്കൂ എന്ന ഭീഷണി ആണ് ഉണ്ടായതെന്നും അംഞ്ചുവിന്റെ 'അമ്മ വെളിപ്പെടുത്തുന്നു. യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. ആതാണ് തന്‍റെ സഹോദരന്‍റെ മരണത്തിലേക്കും നയിച്ചതെന്ന ഒരു കുറിപ്പും കൊല്ലപ്പെട്ടവരുടെ വീടിന്റെ വാതിലിൽ പതിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha