എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക' രണ്ടും കല്പിച്ച് കുമാരസ്വാമി ; കണ്ണുംതള്ളി യെദ്യൂരപ്പ ; എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിന് സിറാജ് ബിസറലിയെയും കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രാജബാക്‌സി എന്ന മാധ്യമപ്രവര്‍ത്തകനെയും യെഡ്യൂരപ്പ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു
പൗരത്വ നിയമത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളെയും ഏതെങ്കിലും വിധത്തിൽ അടിച്ചമർത്തുകയാണ് ബിജെപി സർക്കാർ. പൗരത്വ നിയമത്തിനെതിരെ നാടകം കാലിച്ചതിന്റെ പേരിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് കർണാടകയിൽ സ്കൂൾ വിദ്യാർഥികൾ പോലീസിന്റെ നിരന്തര പീഡനത്തിനു വിധേയരായിരുന്നു. ഒരു കുട്ടിയുടെ അമ്മയെയും ,സ്കൂളിലെ പ്രധാനധ്യാപികയെയും അറസ്റ്റ് ചെയുകയും ചെയ്തു. ഈ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നു വന്നത്. പിന്നീട് പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയതിന് കവിയെയും ആ കവിത പാടി വീഡിയോ പോസ്റ്റ് ചെയ്തതിനു മാധ്യമപ്രവർത്തകൻെറയും യെദ്യൂരപ്പ സർക്കാർ അറസ്റ്റു ചെയ്തിരുന്നു. . പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയതിന് കവിയെ അറസ്റ്റ് ചെയ്ത സംഭവത്തെ നിയമസഭയിൽ വിമര്‍ശിക്കുകയും നിയമസഭയില്‍വെച്ച് കവിതയിലെ വരികള്‍ ചൊല്ലുകയും ചെയ്തു പ്രതിഷേധിച്ചിരിക്കുകയാണ് എച്ച്.ഡി കുമാരസ്വാമി.
‘എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിനാണ് സിറാജ് ബിസറലിയെ അറസ്റ്റ് ചെയ്തത്. കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രാജബാക്‌സി എന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റു ചെയ്തിരുന്നു.കന്നഡയില്‍ എഴുതിയ കവിത ഇതിനോടകം 13 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പൗരത്വഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ ശക്തമായി വിമര്‍ശികൊണ്ടാണ് കുമാര സ്വാമി രംഗത്തെത്തിയിരിക്കുന്നത്.നിയമസഭയില്‍ കവിതചൊല്ലിക്കൊണ്ട് തന്റെ പ്രതിഷേധം കുമാരസ്വാമി തന്റെ രേഖപ്പെടുത്തുകയും ചെയതു.
ഏതാനും ചില സംഘടനകളെ പ്രീതിപ്പെടുത്താനായി ചീത്തപ്പേര് ഉണ്ടാക്കരുതെന്ന് യെദിയൂരപ്പയോട് കുമാരസ്വാമി പറഞ്ഞു. സ്വയപ്രയത്‌നത്തിലൂടെയാണ് താങ്കള്‍ ഇന്നീ കാണുന്ന നിലയിലെത്തിയത്. മറ്റാരേയും പ്രതീപ്പെടുത്താനല്ല താങ്കളിവിടെ. അതിന് ശ്രമിക്കുകയും ചെയ്യരുത്. ആറ് കോടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കൂ,” കുമാരസ്വാമി പറഞ്ഞു.
അധികാരികള്‍ക്കെതിരെ മുന്‍പും ഒരുപാട് പേര്‍ കവിതകള്‍ എഴുതിയിട്ടുണ്ടെന്നും അതിലൊന്നും ഒരുതെറ്റുമില്ലെന്നും ഇതുതന്നെയാണ് ബിസറലി ചെയ്തതെന്നും അതിലൊരു തെറ്റും കാണാന്‍ സാധിക്കില്ലെന്നും കുമാര സ്വാമി പറഞ്ഞു.സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്‌തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീപര്‍ത്തിപ്പെടുത്തിയെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള എഫ്.ഐ.ആര്‍.
https://www.facebook.com/Malayalivartha