നഗ്നരാക്കി മെഡിക്കൽ പരിശോധന; പരാതിയുമായി വനിതാ ക്ലര്‍ക്ക് ട്രെയിനികൾ രംഗത്ത്; പത്തോളം പേരെ നഗ്നരാക്കി ഗൈനക്കോളജി വാര്‍ഡില്‍ പരിശോധന നടത്തിയെന്നാണ് ആരോപണം
വനിതകളെ നഗ്നരാക്കി മെഡിക്കൽ പരിശോധന .പരാതിയുമായി വനിതാ ക്ലാർക്കുമാർ രംഗത്ത് .മെഡിക്കല്‍ പരിശോനക്കായി വനിതാ ക്ലര്‍ക്ക് ട്രെയിനികളെ നഗ്നയാക്കിയെന്നാണ് ആരോപണം.ഗുജറാത്ത് സൂറത്തിലെ ഗവണ്‍മെന്‍റ് ആശുപത്രിയിലാണ് സംഭവം നടന്നത് . സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്കുമാരാണ് ആരോപണവുമായി രംഗത്തുവന്നത് . ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബന്‍ഛാന്ദ്നി പാനി ഉത്തരവിട്ടു. പത്തോളം പേരെ നഗ്നരാക്കി ഗൈനക്കോളജി വാര്‍ഡില്‍ പരിശോധന നടത്തിയെന്നാണ് ആരോപണം . എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയാണ് നഗ്നരാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു. വിവാഹം കഴിയാത്തവരെപ്പോലും നഗ്നയാക്കി ഗര്‍ഭ പരിശോധന നടത്തിയെന്ന് എസ്എംസി എംപ്ലോയീസ് യൂണിയന്‍ പരാതിപ്പെടുന്നു.
സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആൻഡ് റിസര്‍ച്ച് ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് . ജോലിയില്‍ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിക്കണമെന്നാണ് ചട്ടമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയ വനിതാ ക്ലര്‍ക്കുമാരെയാണ് പരിശോധിച്ചത്. ഭുജില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് പുതിയ വിവാദം വർത്തയാകുന്നത് . ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൂറത്ത് മേയര്‍ ജഗദീഷ് പട്ടേല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha