സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ യുപിയില്‍ കണ്ടെത്തിയത് വൻ സ്വര്‍ണശേഖരം....കണ്ടെത്തിയത് 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയുമുള്ള സ്വര്‍ണപ്പാറ ... ഏകദേശം 12 ലക്ഷം കോടി രൂപയിലധികം വിലയുള്ള 3000 ടണ്‍ സ്വര്‍ണമാന് കണ്ടെത്തിയിരിക്കുന്നത് ...ഇത് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടി
സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ യുപിയില്‍ കണ്ടെത്തിയത് വൻ സ്വര്‍ണശേഖരം....കണ്ടെത്തിയത് 12 ലക്ഷം കോടി രൂപ വിലയുള്ള 3000 ടണ്‍ സ്വര്‍ണം...ഇത് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടി ആണ്
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ ആണ് 3000 ടണ്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് .. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .കണ്ടെത്തിയ സ്വർ ന നിക്ഷേപത്തിന് ഏകദേശം 12 ലക്ഷം കോടി രൂപയുടെ മൂലയം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് . സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുളളത്
സോന്‍ പഹാഡിയില്‍ മാത്രം 2943. 26 ടണ്‍ സ്വര്‍ണവും ഹാര്‍ദി മേഖലയില്‍ 646.16 ടണ്‍ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട് . 1992-93 കാലഘട്ടത്തിലാണ് സോന്‍ഭദ്രയിൽ സ്വർണ ശേഖരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രദേശത്ത് സ്വർണ ശേഖരം കണ്ടെത്താനുള്ള നടപടികൾ ആദ്യം ആരംഭിച്ചത് ബ്രിട്ടീഷുകാരാണെന്നാണ് റിപ്പോർട്ടുകൾ.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണ ശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണ ശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നത്.
ഇ- ടെന്‍ഡറിങ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയ സ്വര്‍ണപാറക്ക് ഏകദേശം ഒരു കിലോമീറ്റര്‍ നീളം വരുമെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഖനന പ്രവൃത്തികളുടെ ചുമതല വഹിച്ചിരുന്ന ഡോ. പൃഥ്വിഷാ പറയുന്നത്. 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയുമാണ് ഈ സ്വര്‍ണപ്പാറക്കുള്ളത്.
സ്വര്‍ണ ഖനനം കണ്ടെത്തിയതിന്റെ പാശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ മൈനിംഗ് ഓഫീസര്‍ അറിയിച്ചു. ഖനനത്തിനായുള്ള ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും ഇപ്പോള്‍ പങ്കെടുക്കാന്‍ കഴിയും. സ്വര്‍ണത്തിന് പുറമെ യുറേനിയം ഉള്‍പ്പെടെയുളള ധാതുക്കള്‍ ഈ മേഖലയിലുണ്ടാകാനുള്ള അന്വേഷണവും ജിയോളജിക്കല്‍ സര്‍വെ നടത്തുന്നുണ്ട്.
പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നു അധികൃതര്‍ പറയുന്നു . യുപിയിലെ വിന്‍ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്ഫേറ്റ്, ക്വാര്‍ട്സ്, ചൈന ക്ലേ എന്നിവയാല്‍ സമ്പുഷ്ടമാണ്.
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് സോന്‍ഭദ്ര. പുതിയ സ്വര്‍ണശേഖരത്തിന്റെ കണ്ടെത്തല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രത്യക്ഷമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha