ട്രംപിന്റെ ഇഷ്ട വിഭവം ബീഫ്; ഇന്ത്യയിൽ പണി പാളും; ബീഫില്ലാത്ത 36 മണിക്കൂറുകൾ എങ്ങനെ തള്ളി നീക്കും ട്രംപ്
എവിടെ സന്ദര്‍ശിക്കാൻ പോയാലും ആതിഥേയര്‍ ട്രംപിനായി ഒരുക്കുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ട വിഭവങ്ങളാണ്. അതില്‍ പ്രധാനം ബീഫാണ് . ബീഫ് ഇഷ്ടാഹാരമായ ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ എങ്ങനെയായിരിക്കും എന്നത് ശ്രദ്ധേയം. ബീഫ് കഷ്ണം, ബര്‍ഗര്‍, റൊട്ടിയുടെ ആകൃതിയില്‍ മുറിച്ചെടുത്ത മാംസം എന്നിവ മാറി മാറി വരുന്നതാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആഹാര രീതി. ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മൂന്ന് നഗരങ്ങൾ ട്രംപ് സന്ദര്‍ശിക്കുന്നു . ഗുജറാത്ത്, ആഗ്ര, ദില്ലി എന്നിവിടങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നതും . ഇവിടെങ്ങളെല്ലാം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്, മാത്രമല്ല, ഇവിടെങ്ങളിലെല്ലാം പശു ആരാധിക്കപ്പെടുന്നു. ചില നഗരങ്ങളില്‍ ബീഫ് കഴിക്കുന്നതിന് വിലക്കുമുണ്ട്. അപ്പോൾ ബീഫ് കിട്ടില്ല എന്ന കാര്യം ഉറപ്പാണ്.
ട്രംപിനെ സ്വീകരിക്കാന്‍ വലിയ കാര്യപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മഹാ റാലി, താജ്മഹല്‍ സന്ദര്‍ശനം, ഇങ്ങനെ പോകുന്നു അത്. എന്നാല്‍ സസ്യാഹാരിയായ മോദി അമേരിക്കന്‍ പ്രസിഡന്‍റിനും നല്‍കാന്‍ ഉദ്ദേശിക്കുന്നത് സസ്യാഹാരം തന്നെയാണ്. ഇന്ത്യയിലെത്തിയാല്‍ മോദിക്കൊപ്പം ട്രംപ് ആഹാരം കഴിക്കാനിരിക്കും, ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനുമുണ്ട്. ഇന്ത്യയിലെത്തുന്ന ട്രംപിന്‍റെ ആഹാരക്രമം ചിട്ടപ്പെടുത്തുന്നത് ഇങ്ങനെയാണ് . വിദേശത്തുള്ളപ്പോള്‍ ദിവസത്തില്‍ രണ്ട് തവണ ട്രംപിന് ബീഫ് കഴിക്കണം എന്ന കാര്യം പതിവാണ്. ട്രംപിനൊപ്പം പലതവണ ആഹാരം കഴിച്ചിട്ടുള്ള ഒരാള്‍ വ്യക്തമാക്കിയതും ഇങ്ങനെയാണ്. ഞാന്‍ ഒരിക്കലും ട്രംപ് സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഇന്ത്യയിൽ നേരത്തെ വന്നപ്പോൾ ബീഫിന് പകരം ആട്ടിറച്ചി നല്‍കിയായിരുന്നു ആഹാരം ക്രമീകരിച്ചത്. ചീസ് ബര്‍ഗറുകള്‍ അവര്‍ നല്‍കില്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹം എന്തുചെയ്യുമെന്ന് അറിയില്ല എന്നും അവര്‍ . ട്രംപിന്‍റെ ഇഷ്ട റെസ്റ്റോറന്‍റുകളിലൊന്നായ മക്ഡൊളാണള്‍ഡ്സ് ഇന്ത്യയില്‍ ബീഫ് വിതരണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. പകരം ചിക്കന്‍ ബര്‍ഗറുകളാണ് അവര്‍ നല്‍കുന്നത്. ചുരുക്കത്തില്‍ ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇന്ത്യയില്‍ 36 മണിക്കൂറുകള്‍ എങ്ങനെ ആയിരിക്കും എന്നത് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha