Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകം. എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. കോവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടമെന്ന് മോദി

02 APRIL 2020 08:37 PM IST
മലയാളി വാര്‍ത്ത

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയില്‍ കോവിഡ് പ്രതിരോധ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

കോവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ പോരാടണം. വൈറസിനെ കീഴടക്കാന്‍ സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകം. എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും മേലെയാണ് ഈ പോരാട്ടം. ആശയവ്യത്യാസങ്ങളെല്ലാം മാറ്റിവയ്ക്കണം. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മോദി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതിനിടെ, രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു ശേഷം തുടരില്ലെന്ന വ്യക്തമായ സൂചനയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരുന്നു് 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു്. ഏപ്രില്‍ 15 മുതലുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ, പ്രമുഖ വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

അതേസമയം, രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കും. നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ഫലപ്രദമാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ വാക്‌സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതില്‍ ആരോഗ്യമന്ത്രിയുടെ മറുപടി.

അതേസമയം, കൊവിഡ് ബാധയില്‍ രാജ്യത്തെമ്പാടും മരണം 50 ആയി. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 19 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ രാജ്യത്ത് 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഭേദമായവരടക്കം ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1965 പേര്‍ക്കാണ്.

ഗുജറാത്തിലും ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വഡോദര സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്തോനേഷ്യന്‍ സ്വദേശികള്‍ നിസാമുദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ മാര്‍ച്ച് 21 ന് സേലത്ത് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തി. നിസാമുദ്ദീനില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയവരില്‍ 650 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. എന്തായാലും വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് പ്രധാനമന്ത്രിയുടേയും ആരോഗ്യ മന്ത്രി.യുടേയും വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (59 minutes ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (1 hour ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (2 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (3 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (3 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (4 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (4 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (4 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (5 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (5 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (5 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (5 hours ago)

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....  (5 hours ago)

Malayali Vartha Recommends