ലോക് ടൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5734
കൊറോണ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ പ്രഖ്യാപനമനുസരിച്ച് ഏപ്രില്‍ പതിനാലിന് ലോക് ടൗൺ അവസാനിക്കും. എന്നാൽ ഏപ്രില്‍ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തില്‍ രോഗം കൂടുതലായി വ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തു.
ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയും ഇതോടൊപ്പം രോഗം വ്യാപനം ശക്തമായ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്യുന്നത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 540 പുതിയ കേസുകള്‍ കൂടി വന്നതോടെ രോഗബാധിതരുടെ എണ്ണം 5734 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കൊറോണ വൈറസ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 166 ആയി ഉയർന്നു.
രാജ്യത്ത് ഏറ്റവുമധികവും കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1135 പേര്‍ക്ക് രോഗം ബാധിക്കുകയും 72 പേര് മരണപ്പെടുകയും ചെയ്തു. തമിഴ്നാട്ടില്‍ 738 പേര്‍ക്കും ഡല്‍ഹിയില്‍ 669 പേര്‍ക്കും രോഗം ബാധിച്ചു. തെലുങ്കാനയില്‍ രോഗനിരക്ക് 427ലേക്ക് ഉയര്‍ന്നത് ആശങ്കവര്‍ധിപ്പിക്കുന്നുണ്ട്.
അതിനിടെ ജാര്‍ഖണ്ഡിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ബൊക്കാരോയില്‍ ചികിത്സയിലായിരുന്ന 72 വയസുകാരനാണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി ബിജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുജറാത്ത്-16, മധ്യപ്രദേശ്-13, ഡല്‍ഹി-9, പഞ്ചാബ്-8, തമിഴ്നാട്-8, പശ്ചിമ ബംഗാള്‍-5, കര്‍ണാടക-5, ആന്ധ്രാപ്രദേശ്-4, ജമ്മു കാഷ്മീര്‍-4, ഉത്തര്‍പ്രദേശ്-4, ഹരിയാന-3, രാജസ്ഥാന്-3, കേരളം-2, ബിഹാര്‍-1, ഹിമാചല്‍ പ്രദേശ്-1, ഒഡീഷ-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പുതിയ പഠനം അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തി ക്വാറന്റൈ നില് ആകാതിരിക്കുകയോ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്കു രോഗം പടരും. അതിനാല്‍ പരിശോധനകള്‍ കൂട്ടാനും സാമൂഹ്യ അകലം ഉറപ്പാക്കാനുമുളള നടപടികള്‍ ദ്രുതഗതിയിലാക്കാനാണു നിര്‍ദേശം.
https://www.facebook.com/Malayalivartha