ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ പിടിച്ച് നിൽക്കാനായില്ല... നടി മനോരമയുടെ മകന്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍! ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
അന്തരിച്ച നടി മനോരമയുടെ മകന്‍ ഭൂപതി അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍. ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയിലുള്ളത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. മദ്യത്തിന് അടിമയാണ് ഭൂപതിയെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്.
അതേസമയം തമിഴ്നാട്ടിലെ വില്ലുപുരത്തെ ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിരുന്ന നാലു കോവിഡ് രോഗികളെ അബദ്ധത്തിൽ ഡിസ്ചാർജ് ചെയ്ത സംഭവം വിവാദമാകുന്നു. ആദ്യ പരിശോധനാഫലം പുറത്തുവന്നതോടെ നിരീക്ഷണത്തിലുണ്ടായിരുന്നവരെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാംഘട്ട പരിശോധനയിൽ ഇതിൽ നാലുപേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ ആശുപത്രി അധികൃതർ തിരിച്ചെത്തിച്ചു. എന്നാല്‍ ഡൽഹി സ്വദേശിയായ നാലാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചതായി വില്ലുപുരം പൊലീസ് അറിയിച്ചു.
വില്ലുപുരത്തെ ആശുപത്രിയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെയാണ് ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവായതോടെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ രണ്ടാം പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഇതിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കണ്ടെത്താൻ കഴിയാഞ്ഞ ഡൽഹി സ്വദേശിയായ മുപ്പതുകാരൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പുതുച്ചേരിയിൽ എത്തിയതാണ് എന്നാണ് വിവരം. ഇയാള്‍ക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha