ലോക്ക്ഡൗണിനിടെ ചീറിപാഞ്ഞ് ആംബുലന്‍സ്! തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ തിങ്ങി നിറഞ്ഞ് ഇരുപതോളം യാത്രക്കാർ; പിന്നെ സംഭവിച്ചത് ഇങ്ങനെ...
കൊറോണ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ പ്രഖ്യാപനമനുസരിച്ച് ഏപ്രില്‍ പതിനാലിന് ലോക് ടൗൺ അവസാനിക്കും. എന്നാൽ ഏപ്രില്‍ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തില്‍ രോഗം കൂടുതലായി വ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാര്‍ശ ചെയ്തു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ കുടുങ്ങിയ ആളുകളെ സ്വദേശത്തേ ക്കെത്തിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടി. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സാണ് ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്പോസ്റ്റില്‍ പിടികൂടിയത്. ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയ ആംബുലന്‍സിലാണ് മടക്കയാത്രയില്‍ ആളുകളെ കയറ്റിയത്.
അതേസമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് മംഗളൂരുവില്‍ കുടുങ്ങിയ രോഗികളാണ് ഇതില്‍ ഏറെയും. നാട്ടിലെത്തിക്കാന്‍ ഒരാള്‍ക്ക് 1,500 രൂപ വീതം ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. ആംബുലന്‍സ് കസ്റ്റഡിയിലെടുത്തശേഷം ഇതിലുണ്ടായിരുന്ന രണ്ടു ഡ്രൈവര്‍മാരടക്കം മുഴുവന്‍ യാത്രക്കാരെയും എന്‍.ആര്‍.പുരയില്‍ നിരീക്ഷണത്തിലാക്കി. അതേസമയം ലോക്ക് ഡൗണ്‍ കൊണ്ടു മാത്രം കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്ന് ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തുടരുകയും ഇതോടൊപ്പം രോഗം വ്യാപനം ശക്തമായ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണമെന്നാണ് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്യുന്നത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 540 പുതിയ കേസുകള്‍ കൂടി വന്നതോടെ രോഗബാധിതരുടെ എണ്ണം 5734 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കൊറോണ വൈറസ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 166 ആയി ഉയർന്നു.
രാജ്യത്ത് ഏറ്റവുമധികവും കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1135 പേര്‍ക്ക് രോഗം ബാധിക്കുകയും 72 പേര് മരണപ്പെടുകയും ചെയ്തു. തമിഴ്നാട്ടില്‍ 738 പേര്‍ക്കും ഡല്‍ഹിയില്‍ 669 പേര്‍ക്കും രോഗം ബാധിച്ചു. തെലുങ്കാനയില്‍ രോഗനിരക്ക് 427ലേക്ക് ഉയര്‍ന്നത് ആശങ്കവര്‍ധിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha