Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

കൊറോണയ്ക്കൊപ്പം ഹൈപോക്‌സിയ. തമിഴ്‌നാട് വിറയ്ക്കുന്നു. ചികിത്സാ പ്രോട്ടോകോള്‍ മാറ്റുന്നു. കേരളത്തിലും ആശങ്ക.

15 APRIL 2020 04:08 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പതിലേറെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നു. ഇതുവരെ സംസ്ഥാനത്ത് 12 പേരാണ് മരിച്ചത്. അതിനിടെയാണ് തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തുന്ന ഒരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. ശരീരത്തിലെ കോശങ്ങളില്‍ ഓക്‌സിജന്‍ എത്തുന്നത് പെട്ടെന്ന് നിലയ്ക്കുന്ന ഹൈപോക്‌സിയെന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ മരണത്തിനിടയാക്കുന്നതെന്ന് കണ്ടെത്തല്‍. ഇതുവരെ മരണപെട്ട 12 പേരില്‍ പകുതി പേര്‍ക്കും ഹൈപോക്‌സിയ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ പോലും കര്‍ശന നിരീക്ഷണത്തിലാക്കി ചികില്‍സ രീതി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗികള്‍ പോലും പെട്ടെന്നു ഗുരുതരാവസ്ഥയിലാകുന്നതാണ്. മരിച്ച 11 പേരില്‍ 5 പേരുടെ ജീവന്‍ എടുത്തതും ഹൈപോക്‌സിയാണ്. രോഗബാധ ഗുരുതരമാല്ലാതിരുന്ന 45കാരി പൊടുന്നനെ മരണത്തിനു കീഴടങ്ങിയതോടെയാണ് ഹൈപോക്‌സിയ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചികില്‍സ പ്രോട്ടോകോള്‍ മാറ്റാന്‍ തീരുമാനിച്ചു. ഇതോടെ ഗുരതരാവസ്ഥയിലല്ലാത്ത രോഗികളെ പോലും നിശ്ചിത ഇടവേള വിട്ടു പരിശോധനകള്‍ക്കു വിധേയമാക്കും. അതിനിടെ കൂടുതല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ചെന്നൈ നന്ദംപാക്കത്ത് 600 കിടക്കകളുള്ള ക്വാറന്റീന്‍ കേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

അതേസമയം, ചെന്നൈ നഗരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടാല്‍ ഇവിടേക്കു ആളുകളെ മാറ്റി പാര്‍പ്പിക്കും. അതിനിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. മാര്‍ച്ച് 31 ശേഷം ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അന്‍പതില്‍ താഴെ ആകുന്നത്. ഇന്നലെ രോഗം ബാധിച്ച 31 ല്‍ ഇരുപത്തിയൊന്നുപേരും നിസാമുദ്ദീന്‍ മതസമ്മേളനം വഴി രോഗമെത്തിയവരാണ്. ഒരാള്‍ ഇതര സംസ്ഥാനത്തു നിന്ന് വന്നതും മറ്റുള്ളവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയുമാണ് രോഗം ലഭിച്ചത്. നിലവില്‍ 1204 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12 മരണവും റിപ്പോര്‍ട്ടു ചെയ്തു. 84 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.വിഴുപുരത്തെ ആശുപത്രിയില്‍ നിന്ന് അബദ്ധത്തില്‍ വിട്ടയച്ചു കാണാതായ ഡല്‍ഹി സ്വദേശിയായ രോഗിയെ ചെന്നൈ ചെങ്കല്‍പേട്ടില്‍ നിന്ന് കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇയാളെ തടഞ്ഞുവച്ചു പൊലീസിന് കൈമാറിയത്.

അതേസമയം, തമിഴ്‌നാട്ടില്‍ റെഡ് സോണിയുള്ള 17 ജില്ലകളില്‍ 4 ജില്ലകളും കേരളവുമായി അതിര്‍ത്തി പങ്കിടുന്നതാണെന്ന് ആശങ്കയുണര്‍ത്തുന്നതാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകളാണ് റെഡ് സോണിലുള്ളത്. ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126പേര്‍. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മുന്നൂറിലേറെ രോഗികളുള്ളത് കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. അതിനാല്‍ അതിര്‍ത്തിയില്‍ ഇതിനോടകം തന്നെ സുരക്ഷയും നീരീക്ഷണവും കേരളവും തമിഴ്‌നാടും ശക്തമാക്കിയിട്ടുണ്ട്. വനത്തിലൂടെയും പറമ്പുകളിലൂടെയുമുള്ള ഊടുവഴികളാണ് പൊലീസിന് തലവേദനയാകുന്നത്. അതിര്‍ത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും നിരീക്ഷണം ശക്തമാക്കിയും കേരള, തമിഴ്‌നാട് പൊലീസ് ജാഗ്രത തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (6 minutes ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (2 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (2 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (4 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (4 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (4 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (4 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (4 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (4 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (5 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (5 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (5 hours ago)

യുവതിയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി  (5 hours ago)

Malayali Vartha Recommends