Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

നഞ്ചാഗുണ്ടില്‍ ചൈന കൊടുത്ത പണി... ചൈനീസ് കണ്‍സൈന്‍മെന്റോ? കര്‍ണാടകത്തിലെ നഞ്ചാഗുണ്ടില്‍ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് നാല്പത്തെട്ടാമത്തെ കൊവിഡ് സംക്രമണം

16 APRIL 2020 12:33 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ നിലനില്‍ക്കുന്ന ദുരൂഹത നഞ്ചാഗുണ്ടിലെ ഫാര്‍മ സ്ഥാപനത്തിലേക്ക് വന്ന ഒരു ചൈനീസ് കണ്‍സൈന്‍മെന്റിനെ ചുറ്റിപ്പറ്റിയാണ്.
കര്‍ണാടകത്തിലെ നഞ്ചാഗുണ്ടില്‍ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് നാല്പത്തെട്ടാമത്തെ കൊവിഡ് സംക്രമണമാണ്. പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒരു ദുരൂഹത അവരുടെ പ്രാഥമിക സമ്പര്‍ക്കം ഏതെന്ന് ഇനിയും കണ്ടെത്താന്‍ ആകാത്ത സാഹചര്യമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ദുരൂഹത ജൂബിലന്റ് ലൈഫ് സയന്‍സ് എന്ന ഫാര്‍മ സ്ഥാപനത്തിലേക്ക് വന്ന ഒരു ചൈനീസ് കണ്‍സൈന്‍മെന്റിനെ ചുറ്റിപ്പറ്റിയാണ്. മാര്‍ച്ച് 15 -ന് കമ്പനിയുടെ ഗോഡൗണില്‍ എത്തിയ ഈ കണ്‍സൈന്‍മെന്റ് ഒപ്പിട്ടു വാങ്ങിയത് സംസ്ഥാനത്തെ പേഷ്യന്റ് നമ്പര്‍ 52 ആയ, ഈ ഫാക്ടറിയിലെ ആദ്യ രോഗി ആണെന്നറിയുന്നു. മൂന്നു ടണ്‍ വരുന്ന പ്രസ്തുത ചൈനീസ് കണ്‍സൈന്‍മെന്റ് വെയര്‍ ഹൗസില്‍ എത്തിക്കും വരെ മേല്‍നോട്ടം വഹിച്ചതിനിടെയാണ് ഈ ജീവനക്കാരനിലേക്ക് രോഗം പടര്‍ന്നത് എന്ന് അധികൃതര്‍ ഇപ്പോള്‍ സംശയിക്കുന്നു.
മാര്‍ച്ച് 17 -ന് ഇയാളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പനി കൂടിയതിനെത്തുര്‍ന്ന് അടുത്ത ദിവസം ഇയാള്‍ ലീവെടുക്കുന്നു. പക്ഷെ, മാര്‍ച്ച് 19 -ന് വീണ്ടും ജോലിക്കെത്തുന്നു. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അയാളെ അടുത്ത ദിവസം മൈസൂരുവിലുള്ള ഗോപാലഗൗഡ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കെ ആര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അടുത്ത ദിവസം ഇയാളെ റെഫര്‍ ചെയ്യപ്പെടുന്നു. അവിടെ വെച്ച് മാര്‍ച്ച് 26 -നാണ് ഇയാള്‍ കൊവിഡ് പോസിറ്റീവ് ആകുന്നത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നു. ഫാര്‍മ കമ്പനിയുടെ 3 കിലോമീറ്റര്‍ പരിധി ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട് സീല്‍ ചെയ്യപ്പെടുന്നു. ആ സോണിനുള്ളിലെ എല്ലാ വീടുകളിലും, കമ്പനി ജീവനക്കാരുടെ വീടുകളിലും മറ്റും കയറിയിറങ്ങി ആശാ വര്‍ക്കര്‍മാര്‍ സിംപ്റ്റംസ് സര്‍വേ തുടങ്ങുന്നു. ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 1400 -ലധികം ജീവനക്കാരെ സര്‍വേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 28 -ന് പേഷ്യന്റ് നമ്പര്‍ 52 -ന്റെ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കപ്പെടുന്നു. ഇന്നലെയോടെ നഞ്ചാഗുണ്ടിലെ ആകെ കൊവിഡ് സംക്രമിതരുടെ എണ്ണം 48 ആയിട്ടുണ്ട്. പേഷ്യന്റ് നമ്പര്‍ 52 -നെ തുടര്‍ന്ന് വന്ന എല്ലാ സംക്രമണങ്ങള്‍ക്കും അയാളുമായുള്ള സമ്പര്‍ക്കമൊഴികെ മറ്റൊരു വിദേശയാത്രാ ചരിത്രവും ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബംഗളൂരുവില്‍ നിന്ന് 170 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ക്ഷേത്രനഗരത്തിലെ അറുപതിനായിരത്തോളം ജനങ്ങള്‍ ഇപ്പോള്‍ ടോട്ടല്‍ ലോക്ക് ടൗണില്‍ ആണ്. സമ്പൂര്‍ണ്ണമായ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. കര്‍ശനമായ ക്വാറന്റൈനില്‍ ആണ് നഗരം. നഞ്ചാഗുണ്ട് ടൗണില്‍ മാത്രമായി 753 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. തൊട്ടുകിടക്കുന്ന കസബ, ഹുള്ളഹള്ളി, ദൊഡ്ഡക്കവലണ്ട. ബിലീഗെരെ, ചിക്കനിയാഹ്ന ഛത്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ കഴിയുന്ന 675 പേരും നിരീക്ഷണത്തിലാണ്. ചിലര്‍ സര്‍ക്കാര്‍ സംവിധാനത്തിലും, ചിലര്‍ സ്വന്തം വീട്ടിനുള്ളില്‍ തന്നെയുമാണ് ക്വാറന്റൈനില്‍ തുടരുന്നത്. പത്ത് വീടിന് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ വീതം സഹായത്തിന് നിയോഗിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തിലെ ആര്‍ക്കും തന്നെ പുറത്തിറങ്ങാന്‍ അനുവാദമില്ല. വേണ്ടതൊക്കെ ഈ കോണ്‍സ്റ്റബിള്‍ വാങ്ങി നല്‍കും. എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി പരിസരവാസികളില്‍ ഭീതി പടര്‍ത്തുന്നത് തടയാനാണ് പൊലീസിന്റെ ഈ നടപടി. നിരന്തരം ജനപ്രവാഹമുള്ള നഞ്ചാഗുണ്ടിലെ ക്ഷേത്രം മാര്‍ച്ച് 20 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. മറ്റൊരു ജനപ്രിയ കേന്ദ്രമായ കപിലാ നദിതടത്തിലേക്കും ജനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (1 hour ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (1 hour ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (3 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (3 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (4 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (5 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (5 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (5 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (6 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (6 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (6 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (6 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (6 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (6 hours ago)

Malayali Vartha Recommends