മൊറാദാബാദിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച അഞ്ചുപേർക്ക് കൊവിഡ് പോസിറ്റീവ്; 73 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ; കഴിഞ്ഞ ദിവസമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്

ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആരോഗ്യപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ. ഇവരുമായി സമ്പർക്കം പുലർത്തിയ 73 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ ആരോഗ്യ പ്രവർത്തകരെ അക്രമിച്ചതിന് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏപ്രിൽ 15 ന് മൊറാദാബാദിലെ നവാബ്പുരയിൽ കൊവിഡ് 19 ബാധിച്ച വ്യക്തിക്ക് ഐസോലേഷൻ സജ്ജീകരണങ്ങൾക്കായി എത്തിയതായിരുന്നു ആരോഗ്യ പ്രവർത്തകർ. പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥനായ അമിത് പതക് അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്ക് നേരെ ഇവർ കല്ലെറിയുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്നു പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കൂടാതെ ഇവർ വന്ന ആംബുലൻസും അക്രമികൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. പ്രതികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും നേരിടുന്നത്.
കഴിഞ്ഞ ദിവസമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് രണ്ട് പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായാണ് ഡോക്ടര്‍ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം പ്രദേശത്ത് എത്തിയത്. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റും നഴ്സുമാരും ആംബുലന്‍സില്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ കണ്ടതും ഒരു സംഘം കല്ലെറിയാന്‍ ആരംഭിച്ചു. ആക്രമണത്തില്‍ ഭയന്ന് ഇവര്‍ ആംബുലന്‍സില്‍ തന്നെ ഇരിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വാഹനത്തിനു നേരെയും സംഘം കല്ലുകള്‍ എറിഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ക്കും, ഡോക്ടര്‍ക്കും, ഫാര്‍മസിസ്റ്റിനുമാണ് കല്ലേറില്‍ പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























