വിവാഹസത്കാരത്തിനെത്തിയ 55 പേർ ലോക് ഡൗണിൽ കുടുങ്ങി; ഒരുമാസത്തിലേറെയായി കഴിയുന്നത് വീടിന്റെ ടെറസിൽ, ഭക്ഷണം നല്കാൻ പാടുപെട്ട് ബന്ധുക്കൾ

കൊറോണ വ്യാപനത്തെ തുടർന്ന് ലോകമൊട്ടാകെ തന്നെ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യത്തിന് അകത്തും പുറത്തും ഒട്ടനവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ആയതിനാൽ തന്നെ ഒട്ടനവധി പ്രയാസങ്ങളും അവർ നേരിട്ട് വരികയാണ്. അത്തരത്തിൽ ഒരു സംഭവമാണ് പുറത്തേക്ക് വരുന്നത്.
ബന്ധുവിന്റെ വിവാഹ റിസപ്ഷന് എത്തിയവര്‍ ലാേക്ക്ഡൗണില്‍ കുടുങ്ങിയത് ഒരു മാസത്തിലേറെ. ഇവർ ഇപ്പോൾ താമസിച്ചുവരുന്നത് ടെറസിലാണ്. രാജ്യത്തെ സ്റ്റീല്‍ നഗരമായ ജംഷഡ്പുരിലെത്തിയ ഒഡിഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 55 പേരാണ് സ്വന്തം വീടുകളിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാര്‍ച്ച് 21നാണ് റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയതതാണ്. ഇവർ എത്തിയതിന് പിന്നാലെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ സംഘത്തിന്റെ തിരിച്ചപോക്ക് മുടങ്ങിയിരുന്നു. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും കഴിയുന്നത്.
അതോടൊപ്പം തന്നെ സാമൂഹിക അകലമില്ല, പകല്‍ കനത്ത ചൂടും വൈകിട്ട് കനത്ത മഴയുംകൊണ്ടാണ് കഴിഞ്ഞുപോരുന്നത്. ഇത് തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാന്‍ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും ബന്ധുക്കള്‍ വ്യക്തമാക്കൽകുന്നു.
https://www.facebook.com/Malayalivartha
























