രാജ്യത്ത് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചു; ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകൾ, എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കി
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചു. നീണ്ട രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്. അതോടൊപ്പം തന്നെ ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലാണ് വിമാന സര്‍വീസുകള്‍ പുനരാരാംഭിച്ചത്. ആന്ധ്രയില്‍ നാെളയും ബംഗാളില്‍ വ്യാഴാഴ്ചയുമായിരിക്കും സര്‍വിസ് പുനരാരംഭിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. തുടർന്ന് ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകളാണ് ഉണ്ടാകുക.
കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത് ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങള്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ ഇതുസംബന്ധിച്ച് എതിര്‍പ്പ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍നിന്ന് പിന്നീട് മഹാരാഷ്ട്ര പിന്മാറുകയുണ്ടായി.
അതോടൊപ്പം തന്നെ മുംബൈയില്‍നിന്നും ഒപ്പം അവിടേക്കുമായി 25 വിമാന സര്‍വിസുകള്‍ക്ക് തിങ്കളാഴ്ച അനുമതി നല്‍കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്ക് അറിയിക്കുകയായിരുന്നു. എന്നാൽ ആഭ്യന്തര വിമാന സര്‍വിസുകള്‍ തുടങ്ങാന്‍ ഇനിയും സമയം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വിസുകള്‍ ആരംഭിക്കാനുള്ള തീരുമാനം ലഭ്യമായത് തന്നെ.
എന്നാൽ തന്നെയും കര്‍ശന ഉപാധികളോടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം, യാത്ര ആരംഭിക്കുേമ്ബാഴും അവസാനിക്കുേമ്ബാഴും യാത്രക്കാര്‍ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാകണം, രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രക്കായി അനുവദിക്കൂ, എല്ലാ ഘട്ടത്തിലും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നുംഇങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha