സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ
രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കോവിഡ് ആൻറിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ വീണ്ടും ഐസിഎംആറിൻെറ നിർദ്ദേശം നൽകി ...
സാമൂഹിക വ്യാപന സാധ്യതയുണ്ടോയെന്ന് മനസ്സിലാക്കാൻ കൂടുതൽ ടെസ്റ്റുകളും സർവേയും ആവശ്യമാണ്. സംസ്ഥാനങ്ങളിലെ രോഗ വ്യാപന പ്രവണതയും മനസ്സിലാക്കേണ്ടതുണ്ട്. എലിസ മെത്തേഡ് പ്രകാരമാണ് ആൻറിബോഡി ടെസ്റ്റുകൾ നടത്തുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിൽ ആൻറിബോഡി ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു.
രണ്ടാം ഘട്ടത്തിലായി ആളുകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങൾ, വൃദ്ധസദനങ്ങൾ, വ്യവസായ ശാലകളിലും മറ്റും ഒരുമിച്ച് തൊഴിലെടുക്കേണ്ടി വന്ന തൊഴിലാളികൾ, കണ്ടെയ്ൻമെൻറ് സോണിലുള്ളവർ, മുനിസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവരിലും ടെസ്റ്റ് നടത്തണം.
നിലവിൽ പല രോഗങ്ങൾ ഉള്ളവരിലും ആൻറിബോഡി ടെസ്റ്റ് നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരിലും മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ എത്തുമ്പോൾ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തുമ്പോഴാണ് ടെസ്റ്റ് നടത്താറുള്ളത്.
ഇത്തരത്തിലുള്ള രോഗികളിൽ 70000ത്തിലധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 4204 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6.1% ആണ് രോഗനിരക്കെന്ന് ഐസിഎംആർ പറയുന്നു.
https://www.facebook.com/Malayalivartha