Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യ അത് ഉറപ്പിച്ചു റോഡ് നിര്‍മാണം തുടരും; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്

06 JUNE 2020 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഏതാനും ആഴ്‍ചകളായി ചൈനീസ് സൈന്യം തര്‍ക്കപ്രദേശത്ത് അതിക്രമിച്ച് കടക്കുകയാണ്. യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനും സാധിക്കും. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്. കൃത്യമായി ഒരു ഉത്തരവിനായി കാത്തിരിക്കുകയാണ് അത്തരം ഒരു ഒരു ഉത്തരവ് കിട്ടിയാല്‍ മതി, ഇന്ത്യന്‍ സൈന്യംതര്‍ക്കപ്രദേശം കൈയേറുമെന്നും -ജനറല്‍ മാലിക് പറഞ്ഞു.

ഇപ്പോഴിതാ ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് ഇന്ത്യ. ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിലാണ് ഈ ആവശ്യം ഭാരതം മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല. അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഭാരതം സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ നിര്‍മിക്കുന്ന റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അതേ സമയം, ചര്‍ച്ചയ്ക്ക് മുമ്പ് ചൈന ഗാല്‍വാന്‍ താഴ്വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്‍മാറിയിരുന്നു. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലാണു ചർച്ച. ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു.

കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുൻ സ്ഥിതി തുടരണമെന്നുമാകും ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. യഥാർഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടും.

മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (12 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (2 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (2 hours ago)

അവസാന ഓഡിയോ സന്ദേശം..  (2 hours ago)

COURT പൊരിഞ്ഞ അടി  (3 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (4 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (4 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends