Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...

ഇന്ത്യ അത് ഉറപ്പിച്ചു റോഡ് നിര്‍മാണം തുടരും; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്

06 JUNE 2020 08:47 PM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്‍ചകളായി ചൈനീസ് സൈന്യം തര്‍ക്കപ്രദേശത്ത് അതിക്രമിച്ച് കടക്കുകയാണ്. യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനും സാധിക്കും. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്. കൃത്യമായി ഒരു ഉത്തരവിനായി കാത്തിരിക്കുകയാണ് അത്തരം ഒരു ഒരു ഉത്തരവ് കിട്ടിയാല്‍ മതി, ഇന്ത്യന്‍ സൈന്യംതര്‍ക്കപ്രദേശം കൈയേറുമെന്നും -ജനറല്‍ മാലിക് പറഞ്ഞു.

ഇപ്പോഴിതാ ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് ഇന്ത്യ. ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിലാണ് ഈ ആവശ്യം ഭാരതം മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല. അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഭാരതം സ്വീകരിച്ചിരിക്കുന്നത്. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ നിര്‍മിക്കുന്ന റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അതേ സമയം, ചര്‍ച്ചയ്ക്ക് മുമ്പ് ചൈന ഗാല്‍വാന്‍ താഴ്വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്‍മാറിയിരുന്നു. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലാണു ചർച്ച. ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു.

കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുൻ സ്ഥിതി തുടരണമെന്നുമാകും ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. യഥാർഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടും.

മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണം... വന്യമൃഗ ആക്രമണം... കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി  (12 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (19 minutes ago)

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (41 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (7 hours ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (8 hours ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (8 hours ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (9 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (9 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (9 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (11 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (11 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (11 hours ago)

Malayali Vartha Recommends