പിതാവുമായുള്ള തർക്കം മൂത്ത് പിഞ്ച് കുഞ്ഞുങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞത് നാലാം നിലയിൽ നിന്നും, ആറ് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് കുട്ടികളുടെ മാതാവിനെ കല്ലിനിടിച്ചു കൊന്നത് അവിഹിതമാരോപിച്ച്... ലോക്ക്ഡൗണ്‍ കാലത്ത് കൊലപാതകങ്ങൾ കൂടുന്നു...

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുവഴക്കുകളുടെ എണ്ണം കൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ നടന്ന ഒരു കുടുംബ വഴക്കില്‍ ഒരാള്‍ നാലു നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോള്‍ മദ്ധ്യപ്രദേശില്‍ ആറ് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് കുട്ടികളുടെ മാതാവിനെ കല്ലിനിടിച്ചു കൊന്നു. കൊല്‍ക്കത്തയില്‍ 55 കാരനാണ് കുട്ടികളുടെ പിതാവുമായി വഴക്കടിച്ച് രണ്ടു കുട്ടികളെ കെട്ടിടത്തിന്റ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞത്.
സംഭവത്തില്‍ രണ്ടു വയസ്സുള്ള കുഞ്ഞ് മരണമടഞ്ഞു. ആറു വയസ്സുള്ള മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. നാലാം നിലയില്‍ നിന്നുമായിരുന്നു വലിച്ചെറിഞ്ഞത്. രണ്ടു വയസ്സുള്ള കുഞ്ഞ് വീഴ്ചയില്‍ തന്നെ മരണമടഞ്ഞു.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇയാള്‍ കുട്ടികളെ വലിച്ചെറിഞ്ഞു എന്ന് ബന്ധുക്കളും ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും കുട്ടികളുടെ പിതാവുമായി ഇയാള്‍ വഴക്കുണ്ടായിരുന്നതായി വിവരമുണ്ട്.
മദ്ധ്യപ്രദേശില്‍ പരപുരുഷബന്ധം ആരോപിച്ചാണ് ഭര്‍ത്താവ് കുട്ടികളുടെ മുന്നിലിട്ട് മാതാവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ പുലര്‍ച്ചെ വരെ മൃതദേഹത്തിന് അടുത്തിരുന്നു.
ഖണ്ഡ്വാ ജില്ലയിലെ കാഡ്‌വാലിയ ഗ്രാമത്തിലായിരുന്നു സംഭവം. 45 കാരനായ സുരാജ് ആയിരുന്നു 38 കാരി ഭാര്യയെ കൊലപ്പെടുത്തിയത്. നാലു വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികള്‍ ഇവര്‍ക്കുണ്ട്.
നാല് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും. ഇവരെല്ലാം നോക്കി നില്‍ക്കേയാണ് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചത്. ശനിയാഴ്ച രാവിലെ യുവതിയുടെ സഹോദരന്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ചു കിടക്കുകയായിരുന്നു.
ഭയന്നു വിറച്ച കുട്ടികളും സമീപത്ത് ഇരുന്നിരുന്നു. അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയത് കുട്ടികള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു കല്ല് കൊണ്ട് സുരജ് ഭാര്യയുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയില്‍ തന്നെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
https://www.facebook.com/Malayalivartha























