Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

കിഷോറിന്റെ ഇന്ത്യാവീര്യത്തിന് മുന്നില്‍ മുട്ടിടിച്ച് നേപ്പാളിലെ എരപ്പാളികള്‍; പുതിയ നീക്കം തീര്‍ക്കാന്‍ ഇന്ത്യന്‍പ്പട ഇറങ്ങി

15 JUNE 2020 03:54 PM IST
മലയാളി വാര്‍ത്ത

ബിഹാറിലെ സീതാമഢി ജില്ലയില്‍ രണ്ട് ദിവസം മുമ്പ് അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് നേപ്പാളി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരിന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഒരാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ക്രൂരമായ രീതിയിലാണ് നേപ്പാളി പോലീസ് ഇന്ത്യക്കാരെ നേരിട്ടത്. നേപ്പാളി പോലീസിന്റെ ക്രൂരത സംബന്ധിച്ച് വിശദീകരിക്കുകയാണ് ദൃക്‌സാക്ഷികള്‍. 'ഒരു മണിക്കൂറോളം അവര്‍ വെടിവെപ്പ് നടത്തി, എല്ലാവരും അന്ധാളിച്ച് നില്‍ക്കുകയായിരുന്നു.' ഗ്രാമവാസിയായ നിതീഷ് കുമാര്‍ പറഞ്ഞു.

'ആദ്യമായിട്ടാണ് നേപ്പാളി പോലീസില്‍ നിന്ന് ഇത്തരമൊരു അനുഭവം. മുമ്പ് ഇങ്ങനെ ആയിരുന്നില്ല.' എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ക്രൂരത വിവരിച്ചുകൊണ്ട്‌ ഗ്രാമവാസികള്‍ പറയുന്നു.

'നേപ്പാളി സ്വദേശിയായ മരുമകളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ലഗാന്‍ കിഷോര്‍. ഒപ്പം മകനുമുണ്ടായിരുന്നു. പെട്ടെന്നാണ് നേപ്പാളി പോലീസ് അവിടെ എത്തുകയും ഇവരെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തുടര്‍ന്ന് ലഗാന്‍ കിഷോറിനെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ 18-20 റൗണ്ട് വെടിവെപ്പ് നടത്തുകയും ചെയ്തു. പെട്ടെന്നുള്ള സംഭവം കണ്ട് ഞങ്ങള്‍ അന്ധാളിച്ചു.' നിതീഷ് കുമാര്‍ പറഞ്ഞു.

'മുമ്പ് ഇവിടെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ദിവസം നേപ്പാളി പോലീസിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കറിയില്ല. അവര്‍ വെടിവെപ്പ് നടത്തി. ഈ രീതി തുടര്‍ന്നാല്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കും.' മറ്റൊരു ദൃക്‌സാക്ഷിയായ അജിത് കുമാര്‍ ചോദിച്ചു. ആദ്യമായിട്ടാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ നിന്നുള്ള ആളുകള്‍ നേപ്പാളിലെ വയലുകളില്‍ ജോലിക്ക് പോകുന്നുണ്ട്, അവരുടെ ആളുകള്‍ നമ്മുടെ വയലുകളിലേക്കും ജോലിക്ക് വരുന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നില്ല.'' ഇവിടെയുള്ള 80 ശതമാനത്തോളെ പേരും നേപ്പാളില്‍ നിന്നാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാളുമായി 600 കിലോ മീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന ബീഹാറിലെ സമീപ ജില്ലകളില്‍ താമസിക്കുന്ന നിരവധി ആളുകള്‍ക്ക് അതിര്‍ത്തിയുടെ ഇരുവശത്തും ബന്ധുക്കളുണ്ട്.

ജൂണ്‍ 12-ന് കസ്റ്റഡിയിലെടുത്ത ലഗാന്‍ കിഷോറിനെ നേപ്പാളി പോലീസ് പിറ്റേ ദിവസം വിട്ടയക്കുകയുണ്ടായി. തര്‍ക്കത്തിനിടെ തങ്ങളുടെ ഉദ്യോഗസ്ഥന്റെ ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് നേപ്പാളി പോലീസ് അവകാശപ്പെടുന്നു.

എന്നാല്‍ ഈ അവകാശവാദം കിഷോറും അദ്ദേഹത്തിന്റെ കുടുംബവും നിഷേധിച്ചു. അതിര്‍ത്തി എത്തുന്നത് വരെ അവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കിഷോര്‍ വെളിപ്പെടുത്തി.

'വെടിവെപ്പുണ്ടായപ്പോള്‍ ഞാന്‍ നമ്മുടെ ഭാഗത്തേക്ക് ഓടി. എന്നാല്‍ നേപ്പാളി പോലീസ് എന്നെ തടഞ്ഞുകൊണ്ട്‌ വലിച്ചിട്ടു. തുടര്‍ന്ന് നേപ്പാളിലെ സംഗ്രംപുറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വെച്ച് മര്‍ദ്ദിച്ചു. നേപ്പാളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പറയണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.'

ലാല്‍ബന്ദി-ജങ്കിനഗര്‍ അതിര്‍ത്തിയിലാണ് നേപ്പാളി പോലീസ് വെടിവെപ്പ് നടത്തിയത്. വികേഷ് യാദവ്, ഉമേഷ് റാം, ഉദയ് താക്കൂര്‍ എന്നീ മൂന്ന് പേര്‍ക്ക് വെടിയേറ്റു. യാദവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (1 hour ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (2 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends