Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഫുട്ബോള്‍ താരത്തിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിയുന്നത് മരണ ശേഷം; മൃതദേഹത്തിനായി ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒടുവില്‍ സംഭവിച്ചത്...

16 JUNE 2020 09:44 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഒഡീഷ ഫുട്ബോള്‍ താരമായ നരേഷ് ഔലയുടെ മരണവാര്‍ത്ത പുറത്തുവന്നത്. താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ടു ഭാര്യമാരും തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടുന്നതിനാണ് പരസ്പരം കണ്ടിട്ടുകൂടി ഇല്ലാത്ത ഭാര്യമാര്‍ തമ്മില്‍ പോരടിച്ചത്. ഒഡീഷയ്ക്കായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്ന വിവരം ആദ്യ ഭാര്യ ആരതിയും രണ്ടാം ഭാര്യ ലാല്‍ മുവാന്‍ കുയീയും അറിയുന്നത്. ഒടുവില്‍ രേഖകളില്‍ ഭാര്യയുടെ സ്ഥാനത്ത് ലാല്‍ മുവാന്റെ പേരാണെന്നതിനാല്‍ ഒഎന്‍ജിസി അധികൃതര്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുത്തതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭാര്യ ആരതിക്കും നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാനും അവസരമൊരുക്കി.

2009ല്‍ മുതല്‍ ഒഎന്‍ജിസിയില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്ന നരേഷ്. 2006, 2007, 2008 വര്‍ഷങ്ങളിലാണ് ഒഡീഷയ്ക്കായി നരേഷ് ഔല സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടിയത്. ഇടയ്ക്ക് മഹാരാഷ്ട്ര സംസ്ഥാന ടീമിനായും കളിച്ചിരുന്നു. ഐ ലീഗില്‍ ഒഎന്‍ജിസിക്കായും കളിച്ചു.

മരിക്കുന്നതിന് തലേന്ന് അസമിലായിരുന്ന നരേഷ് ഔല, ഒഡീഷയില്‍ താമസിക്കുന്ന തന്റെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘനാളായി നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഈ സമയത്ത് നാട്ടിലേക്കു വന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് മൂത്ത സഹോദരന്‍ ബിഷ്ണു ഔല അറിയിച്ചതോടെ വരവ് നീട്ടിവച്ചു. എന്നാല്‍, പിറ്റേന്ന് സില്‍ചാറിലെ ആശുപത്രിയില്‍ നരേഷ് മരിച്ച വിവരമാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്.

'മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ ഒഎന്‍ജിസി അധികൃതരുമായി ബന്ധപ്പെട്ട് നരേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള താല്‍പര്യം അറിയിച്ചു. എന്നാല്‍, മിസോറാമില്‍നിന്നുള്ള ലാല്‍ മുവാന്‍ കുയീ എന്നൊരു സ്ത്രീയും നരേഷിന്റെ മൃതദേഹത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയായി അവര്‍ അറിയിച്ചു. മാത്രമല്ല, ഒഎന്‍ജിസിയിലെ ഔദ്യോഗിക രേഖകളിലെല്ലാം അവരുടെ പേരാണ് ഭാര്യയുടെ സ്ഥാനത്ത് ഉള്ളതെന്നും വ്യക്തമാക്കി. 2012ല്‍ വിവാഹം കഴിച്ച നരേഷിന് ആ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞുമുള്ളതാണ്. അവള്‍ക്ക് നാലു വയസ്സ് മാത്രമാണ് പ്രായം. ഇതിനിടെയാണ് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്' ബിഷ്ണു ഔല വിശദീകരിച്ചു.

ഇതിനു പിന്നാലെ ബിഷ്ണു ഔലയും കുടുംബവും നരേഷിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഒഎന്‍ജിസിയുടെ മാതൃവകുപ്പായ പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചു. 'മൃതദേഹം വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നണ് അവര്‍ അറിയിച്ചത്. ഇതിനു പിന്നാലെ നരേഷിന്റെ ആദ്യ വിവാഹത്തിന്റെ വിഡിയോയും മകളുടെ ചിത്രവും ഞങ്ങള്‍ പെട്രോളിയം മന്ത്രാലയത്തിലെ അധികൃതര്‍ക്ക് അയച്ചുനല്‍കി. എന്നാല്‍, നരേഷിന്റെ മൃതദേഹം മിസോറമിലേക്ക് അയച്ചതായി ജൂണ്‍ 11ന് അറിയിപ്പു കിട്ടി. കാരണം അവരുടെ പേരാണ് ഔദ്യോഗിക രേഖകളിലുണ്ടായിരുന്നത്' ബിഷ്ണു വിവരിച്ചു.

എന്നാല്‍, നരേഷിന്റെ കുടുംബാംഗങ്ങള്‍ക്കും ആദ്യ ഭാര്യയ്ക്കും സംസ്‌കാര ചടങ്ങുകള്‍ വിഡിയോ കോളിലൂടെ കാണാന്‍ അവസരമൊരുക്കുകയും ചെയ്തു. നരേഷിന് ഒരു ഭാര്യ കൂടിയുള്ള വിവരം നാലു വര്‍ഷം മുന്‍പ് സഹതാരങ്ങളില്‍ ചിലര്‍ സൂചിപ്പിച്ചിരുന്നതായി ബിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ അതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടിലേക്കു വരാതായതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, മറ്റൊരു ഭാര്യയുണ്ടെന്ന് ഉറപ്പായത് ഇപ്പോള്‍ മാത്രമാണ് ബിഷ്ണു പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ നീതി തേടി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സമീപിക്കാനൊരുങ്ങുകയാണ് നരേഷിന്റെ കുടുംബം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (1 hour ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (2 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends