Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് വെളിപ്പെടുത്തൽ ... ഞെട്ടിത്തരിച്ച് മമത ടീം; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴുമെന്നു മുന്നറിയിപ്പ്; വെളിപ്പെടുത്തൽ നടത്തിയത് ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്ന മുകുള്‍ റോയ്  

16 JUNE 2020 08:18 AM IST
മലയാളി വാര്‍ത്ത

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത വര്‍ഷം ആദ്യത്തിലാണ് . ബംഗാളിലെ ബിജെപിയുടെ വേരോട്ടത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ചുക്കാന്‍ പിടിക്കുന്നത്. ഈ സാഹചര്യത്തിൽ തൃണമൂല്‍ എംഎല്‍എമാരില്‍ ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മമതയെ വീഴ്ത്താന്‍ ബിജെപി വല വിരിച്ചുകഴിഞ്ഞു. ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരും.ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്ന മുകുള്‍ റോയ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്..മമതയുമായി ഉടക്കിയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും.

തൃണമൂല്‍ നേതൃത്വത്തിനോട് ഒട്ടേറെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നും ബിജെപി നേതാവ് മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരും. അവസരം കാത്തിരിക്കുകയാണ് അവര്‍. അനിയോജ്യമായ സമയം പ്രഖ്യാപനമുണ്ടാകും. കുറച്ചുകൂടെ കാത്തിരുന്നാല്‍ മതിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുന്നത് കാണാമെന്നും മുകുള്‍ റോയ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത് ശുഭസൂചനയാണ് എന്ന് ബിജെപി പറയുന്നു. സാധന്‍ പാണ്ഡെ, സുബ്രത മുഖര്‍ജി, മഹുവ മൊയ്ത്ര എംപി എന്നിവരാണ് അടുത്തിടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രംഗത്തുവന്നത്.

കൊറോണ വൈറസ്, ഉംപുന്‍ ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമണെന്ന് സാധന്‍ പാണ്ഡെ പറയുന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ദുരന്തം കൂടുതല്‍ നേരിട്ട നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ സന്ദര്‍ശനം നടത്താതിനെതിരെയാണ് മുതിര്‍ന്ന നേതാ്വ സുബ്രത മുഖര്‍ജി കുറ്റപ്പെടുത്തിയത്.

തൃണമൂലിന്റെ ദേശീയ വക്താവും ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വവുമാണ് മഹുവ മൊയ്ത്ര. ഇവരുടെ മണ്ഡലമായ കൃഷ്ണനഗറിലെ തദ്ദേശ സ്ഥാപനങ്ങള്‍ മിക്ക ഫണ്ടുകളും ചെലവഴിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും നേതാക്കളുടെ അഴിമതിക്കെതിരെ പ്രതികരിക്കണമെന്നും മൊയ്ത്ര ആവശ്യപ്പെട്ടു.


തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഭിന്നതയുണ്ടാക്കരുതെന്നും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് വെല്ലുവിളിയാണെന്നും മമത പറഞ്ഞു.


തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മമത സര്‍ക്കാരിനെതിരെയും പാര്‍ട്ടിയിലുള്ളവര്‍ ശബ്ദിക്കുന്നത് നല്ല സൂചനയാണെന്ന് ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാശ് വിജയവര്‍ജിയ പറഞ്ഞു. തങ്ങള്‍ അവസരം കാത്തിരിക്കുകയാണെന്നും മാസങ്ങള്‍ പിന്നിടുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അച്ചടക്ക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രിയും ടിഎംസി സെക്രട്ടറി ജനറലുമായ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. മമത ബാനര്‍ജിക്കാണ് ബംഗാളിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. അവരില്ലെങ്കില്‍ പാര്‍ട്ടിയിലെ മറ്റാരുമില്ല. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാം. പരസ്യ വിവാദങ്ങളുണ്ടാക്കരുതെന്നും പര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
ബംഗാളില്‍ ബിജെപി വളര്‍ച്ചയുടെ പാതയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമാണ്. നേരത്തെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളായി ഉയര്‍ന്നു. ഇത് തൃണമൂല്‍ കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഒട്ടേറെ പേര്‍ ബിജെപിയില്‍ ചേരാന്‍ തുടങ്ങിയത്.
മമത ബാനര്‍ജി ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന മറ്റ് നേതാക്കള്‍ കുറവാണ് എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ മമതയെ വീഴ്ത്താൻ സാധ്യമാകുന്ന എല്ലാ വഴികളും ബിജെപി നോക്കുമെന്നുറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends