അച്ഛന്റെ മദ്യപാനം തകർത്തെറിഞ്ഞത് രണ്ട് കുരുന്നുകളുടെ ജീവൻ; മക്കളെ പുഴയിലെറിഞ്ഞ കൊന്ന ശേഷം അമ്മ പദ്ധതിയിട്ടത് മറ്റൊന്ന്; ഞെട്ടലോടെ അമ്മമനസ്സുകൾ

മദ്യപാനം വ്യക്തികളെ ശാരീരികമായിട്ട് മാത്രമല്ല കുടുംബങ്ങളുടെ സമാധാനത്തെയും തകർക്കുന്നു എന്നതിന് എത്രയോ ഉദാഹരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മദ്യപിച്ച് ലെക്ക്ക്കെട്ടാൽ പിന്നെ ബന്ധങ്ങളടക്കം മറന്നുള്ള ബോധമില്ലാത്ത പ്രവർത്തികളാണ് ചെയ്ത്ക്കൂട്ടുന്നത്. ഇത്തരത്തിൽ ഉള്ളവരുടെ കുടുംബത്തിൽ ഉള്ളവരുടെ അവസ്ഥ അതിലും ക്ലേശകരമാണ്. അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്ത് വരുന്നത്. അച്ഛന്റെ മദ്യപാനത്തിൽ രക്തസാക്ഷികൾ ആയത്ത് ഒന്നുമറിയാത്ത കുരുന്നുകൾ . തെലങ്കാനയില്‍ മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയുണ്ടായി . ഒമ്പതും ആറും വയസ്സുള്ള ജ്യോതി മാധവി, ഹര്‍ഷവര്‍ധന്‍ എന്നീ കുട്ടികളാണ് സ്വന്തം അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു . സൂര്യാപേട്ട് ജില്ലയിലെ സിംഗറെഡ്ഡിപാളയത്താണ് ഈ സംഭവം നടന്നിരിക്കുന്നത് . അമ്മ നാഗമണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യത്തിന് അടിമയായ വ് പ്രശാന്ത് സ്ഥിരമായി നഗ്മ ണിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച ഇവര്‍ വഴക്കുകൂടിയതിനെ തുടര്‍ന്ന് രണ്ട് മക്കളുമായി നാഗമണി വീടുവിട്ടിറങ്ങുകയായിരുന്നു . മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുഴക്കരികില്‍ ഇവര്‍ കരഞ്ഞു നില്‍ക്കുന്നത് കണ്ട പ്രദേശവാസികള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവരെ പറഞ്ഞു. മാത്രമല്ല മക്കളെ കൊന്ന് മരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് . എന്നാൽ ആത്മഹത്യ ചെയ്യാന്‍ പേടിയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഏറ്റവും നിസ്സഹായ അവസ്ഥയിലായിഉർന്നു യുവതി നിന്നത്. അപ്പോഴത്തെ ആ മാനസിക അവസ്ഥയിൽ ചെയ്തുപ്പോയ ക്രൂരതയാണ് യുവതിയുടെ കൈപിഴ ആയിപ്പോയത്.
മദ്യ ലഹരിയിലൊടുങ്ങുന്ന ജീവിതങ്ങളും തകരുന്ന കുടുംമ്പങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. അത്തരത്തിൽ എത്രയോ കേസുകൾ ഉണ്ടായിരിക്കുന്നു.അതിൽ ഒന്നുമാത്രമാണ് ഈ സംഭവം. കൊവിഡ് 19 ഇന്ത്യയെ അപ്രതീക്ഷിത ലോക്ക് ഡൗണിലേക്ക് തള്ളി വിട്ടപ്പോൾ ആദ്യത്തെ നാലാഴ്ച രാജ്യത്ത് ഒരു മദ്യശാല പോലും തുറന്നു പ്രവർത്തിച്ചിരുന്നില്ല. പിന്നീട്, ലോക്ക് ഡൗണിന്റെ അടുത്ത ഘട്ടങ്ങളിൽ പല സംസ്ഥാനങ്ങളും അവരുടെ പ്രധാന നികുതിവരുമാന മാർഗ്ഗങ്ങളായ മദ്യവില്പന ശാലകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമെടുത്തപ്പോൾ അവയെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വരങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇരു പക്ഷത്തേയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ആ ദിനങ്ങളിൽ പല സംസ്ഥാനങ്ങളിലെയും മദ്യശാലകൾക്ക് മുന്നിൽ ഉണ്ടായത്. പെരുമഴയെയും, പൊരിവെയിലിനെയും, ഒക്കെ അവ ഗണിച്ചുകൊണ്ട് മദ്യ ശാലകൾക്കു മുന്നിൽ വരി നിന്നത് നൂറുകണക്കിന് മദ്യാപാനികളാണ് ചിലയിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നത് വാർത്തയായെങ്കിൽ, മറ്റു ചിലയിടങ്ങളിൽ കൗതുകമായത് അരലക്ഷത്തിലധികം രൂപയുടെ മദ്യം വാങ്ങിയതിന്റെ ഒറ്റ ബില്ലാണ്. ഇങ്ങനെ മദ്യപാനികൾ കൂടുമ്പോൾ നിഷ്കളങ്കരായ ജീവിതങ്ങൾ തകർന്നടിയുകയാണ്.
https://www.facebook.com/Malayalivartha























