ധീരസൈനീകരുടെ ജീവത്യാഗം പാഴാകില്ല; വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ ധീരമായി പോരാടും; ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കും ; എന്തും നേരിടാൻ സജ്ജമെന്ന് വ്യോമസേനാമേധാവി ആര്‍.കെ.എസ്. ബദൗരിയ

ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ പറഞ്ഞു . ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി .
സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആക്സമിക സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലഡാക്കിലെ ലേ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സേനയുടെ പോര്‍വിമാനങ്ങള്‍ അതിജാഗ്രതയോടെ നില്‍ക്കവേ, സന്നാഹങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ എത്തിയത്. സംയുക്തസേനാമേധാവി ബിപിന്‍ റാവത്തുമായും കരസേനാമേധാവി എം.എം. നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്.
https://www.facebook.com/Malayalivartha























