ലോകമെങ്ങും അഞ്ചു ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത കൊവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കാൻ 100 ശതമാനം ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ്..അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ മരുന്ന് കമ്പനിയുടേതാണ് പരസ്യം.. . കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലും സ്വസാരിയും എന്നാണ് കമ്പനിപറയുന്നത്

ലോകമെങ്ങും അഞ്ചു ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത കൊവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കാൻ 100 ശതമാനം ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ്..അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ മരുന്ന് കമ്പനിയുടേതാണ് പരസ്യം.. . കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ആയുര്‍വേദ മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലും സ്വസാരിയും എന്നാണ് കമ്പനിപറയുന്നത് . ചൊവ്വാഴ്ച ബാബാ രാംദേവ് തന്നെയാണ് മരുന്ന് പുറത്തിറക്കിയത്.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പുതിയ മരുന്ന് 100 ശതമാനം ഫലപ്രാപ്തി തെളിയിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പതഞ്ജലി റിസര്‍ച്ചിൻ്റെയും നിംസിൻ്റെയും സഹകരണത്തോടെയാണ് പുതിയ മരുന്ന് വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് മുതൽ ഏഴു ദിവസത്തിനുള്ളിൽ രോഗം സുഖപ്പെടുമെന്നും രോഗം സുഖപ്പെടാൻ 100 ശതമാനം സാധ്യതയുണ്ടെന്നും യോഗ ഗുരു കൂടിയായ ബാബാ രാംദേവ് ഹരിദ്വാറിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'ഞങ്ങൾ കൊവിഡ്-19നുള്ള മരുന്നുകളായ കൊറോണിലും സ്വസാരിയും ഇന്നു പുറത്തിറക്കുകയാണ്. രണ്ട് മരുന്നുകളും ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഡൽഹിയും അഹമ്മദാബാദും ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ 280 രോഗികളിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണഘട്ടത്തിൽ മരുന്ന് ഉപയോഗിച്ച എല്ലാവരും പൂര്‍ണമായി സുഖം പ്രാപിച്ചു' . ബാബാ രാംദേവ് വ്യക്തമാക്കി.
ക്ലിനിക്കൽ പരീക്ഷണം നടത്താനായി ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയിരുന്നുവെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. കൊറോണ കിറ്റ് 545 രൂപയ്ക്ക് ലഭ്യമാകുമെന്ന് പതഞ്ജലി സിഇഓ ആചാര്യ ബാൽകൃഷ്ണ പറഞ്ഞതായാണ് റിപ്പോർട്ടുകൾ . ഈ കിറ്റ് 30 ദിവസത്തെ ഉപയോഗത്തിനുള്ളതാണ്.
ആദ്യഘട്ടത്തിൽ പതഞ്ചലി സ്റ്റോറുകളിൽ മാത്രമായിരിക്കും മരുന്ന് ലഭ്യമാകുകയെന്നും കൊറോണ കിറ്റ് ലഭ്യമാക്കാനായി ഒരു ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു
കൊറോണ വൈറസിനെതിരെ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല..സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ഒന്നടങ്കം പറയുന്നുണ്ട് .
എന്നാല്‍ അലോപ്പതി മരുന്നുകൊണ്ട് മാത്രമേ കൊറോണയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നാണ് അലോപ്പതി ഡോക്ടര്‍മാരുടെ വാദം. മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ അവലംബിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ വാദഗതികളെ അപ്പാടെ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല . കൊറോണ വൈറസിനെതിരെ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ, യൂനാനി ചികിത്സ എന്നിവയുടെ സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന് ആയുഷ് മന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു.
ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമായ ചികിത്സാരീതികള്‍ ഫലപ്രദമായി നിലവിലുണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ആയുര്‍വേദ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്നതിനെ സർക്കാർ സ്വാഗതം ചെയ്തിട്ടുമുണ്ട്.
ചൈനയില്‍ കൊറോണയെ തുരത്താന്‍ മോഡേണ്‍ മെഡിസിനൊപ്പം അവിടുത്തെ പരമ്പരാഗത ചികിത്സാ രീതികളും പ്രയോജനപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ ഭാരതം ലോകത്തിന് സംഭാവന ചെയ്ത അമൂല്യമായ ആരോഗ്യ സംരക്ഷണ രീതിയായ ആയുര്‍വേദം ഒരു പക്ഷെ ഈ മഹാമാരിയെ കീഴടക്കിയേക്കാം ..
https://www.facebook.com/Malayalivartha

























