ഗർഭിണിയായ ഭാര്യയുടെ ചിതയിൽ ചാടി; നാട്ടുകാർ കിണഞ്ഞ് രക്ഷിച്ചു; പൊള്ളലേറ്റ ശരീരവുമായി കിണറ്റിൽ ചാടി ജീവനൊടുക്കി

തൻറെ പ്രിയതമ മരിച്ചതിന്റെ ദുഃഖം താങ്ങാനായില്ല. പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. മഹാരാഷ്ട്ര ചന്ദ്രപൂരിലാണ് ഈ സംഭവം നടന്നത്. ആദ്യം ഭാര്യയുടെ ചിതയിലായിരുന്നു ഇവർ ചാടിയത്. എന്നാൽ ഉടൻ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു . മഹാരാഷ്ട്ര ചന്ദ്രപുര്‍ സ്വദേശിയായ കിഷോര്‍ ഗാട്ടിയാണ് ഭാര്യ മരിച്ചതിന് പിന്നാലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ബംഗ്രാം തലോദി ഗ്രാമത്തിലായിരുന്നു ഈ ദാരുണമായ് കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . കിഷോറിന്റെ ഭാര്യ രുചിതയെ ഞായറാഴ്ച സ്വന്തം വീടിനടുത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ രുചിത ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച സമീപത്തെ ശ്മശാനത്തില്‍ രുചിതയുടെ ചിതയ്ക്ക് തീകൊളുത്തിയതിന് പിന്നാലെയാണ് കിഷോർ ചിതയിലേക്ക് ചാടി മരിക്കാന്‍ ശ്രമിച്ചത്. ചിതയില്‍നിന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കിഷോറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇയാള്‍ വീണ്ടും ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.
ശ്മശാനത്തില്‍നിന്ന് മടങ്ങുമ്പോള്‍ സമീപത്തെ കിണറില്‍ ചാടിയാണ് കിഷോര്‍ ജീവനൊടുക്കിയത്. കയര്‍ ഇട്ടുനല്‍കിയെങ്കിലും രക്ഷപ്പെടാന്‍ കൂട്ടാക്കാതിരുന്ന കിഷോര്‍ മുങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കിഷോറും രുചിതയും വിവാഹിതരായത്. മൂന്ന് മാസം ഗര്‍ബിണിയായിരുന്ന രുചിത അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതിനാലാണ് നാല് ദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ ഞായറാഴ്ച വീട്ടിലെത്തിയ കിഷോര്‍ രുചിതയെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു കേട്ടത്. തുടര്‍ന്ന് സമീപത്തെ ഒരു കിണറ്റില്‍ രുചിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രുചിതയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. രണ്ടാമത്തെ സംഭവത്തില്‍ അപകടമരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. രുചിതയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് കിഷോറും ആത്മഹത്യ ചെയ്തത് എന്ന കാര്യം സംശയമാണ്.
ഗർഭിണിയായ ഭാര്യ രുചിതയുടെ മരണം കിഷോറിന് സഹിക്കാനായില്ല എന്നും അതിന്റെ മനോവേദന കൊണ്ടാണ് ആ മരണത്തിന് പിന്നാലെ തന്നെ ജീവനൊടുക്കിയതും എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ എന്ത് കൊണ്ടാണ് രുചിത ആത്മഹത്യ ചെയ്തത് എന്ന കാര്യം വ്യക്തമല്ല. കിഷോർ ചിതയിൽ ചാടിയപ്പോൾ തന്നെ നാട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചായിരുന്നു രക്ഷിച്ചത്. കണ്ട് നിന്നവർ കിഷോറിനെ ചിതയിൽ നിന്ന് കുത്തി താഴേയിട്ടായിരുന്നു ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ദേഹമാസകലം പൊള്ളലേറ്റ കിഷോർ തൊട്ടടുത്തുള്ള കിണറ്റിൽ ചാടി മരിക്കുകയായിരുന്നു .. മാർച്ച് 19നായിരുന്നു കിഷോറിൻെറയും രുചിതയുടെയും വിവാഹം നടന്നത്. വിവാഹബന്ധങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഇക്കാലത്ത് സ്നേഹത്തിന്റെ അടർത്തിക്കളയാനാവാത്ത ബന്ധങ്ങളുടെ കണ്ണികളായി ഇവർ മാറിയെന്ന് പറയാം.
https://www.facebook.com/Malayalivartha

























