തീയേറ്ററുകള്‍ ഇനി ക്ളൗഡ് കിച്ചണുകള്‍; ഭക്ഷണവിതരണത്തിന് ഒരുങ്ങി കാര്‍ണിവല്‍ ഗ്രൂപ്പ്

കോവിഡ് ലോകത്താകെ വ്യാപിച്ചപ്പോൾ ലോക് ഡൗണിനെ തുടർന്ന് സ്തംഭിച്ചവയുടെ കൂട്ടത്തിൽ സിനിമാ തീയറ്ററുകളും ഉൾപ്പെടുന്നു. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ മൂന്നാമത് വലിയ മള്‍ട്ടിപ്ളസ് തീയേറ്റര്‍ ശൃംഖലയായ കാര്‍ണിവല്‍ ഗ്രൂപ്പ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുമായി യോജിക്കുന്നു. ഭക്ഷണ വിതരണത്തിന് ക്ളൗഡ് കിച്ചണുകള്‍ തുടങ്ങാനാണ് തയാറാകുന്നത്. കേരളത്തിലെ നഗരങ്ങളില്‍ കൂടാതെ മുംബൈ, ബംഗളുരു, ജോധ്‌പൂര്‍,വാരണാസി എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ഉണ്ടാകുക.
പദ്ധതിക്കായി കാര്‍ണിവല്‍ ഗ്രൂപ്പ് 15 കോടി രൂപ മുടക്കും. കൊവിഡ് രോഗബാധയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തീയേറ്ററുകള്‍ കിച്ചണുകളായി മാറും. ഇപ്പോള്‍ ഒന്നിച്ചാണെങ്കിലും വൈകാതെ ഈ വര്‍ഷം തന്നെ കാര്‍ണിവല്‍ ഗ്രൂപ്പ് സ്വന്തം ഭക്ഷണ വിതരണ ശൃംഖല തുടങ്ങും. ഇതോടെ ഈ മേഖലയിലെ വമ്ബന്‍മാരായ ഡൊമിനോസ് പിസ, മക്ഡൊണാള്‍ഡ് ഇവയുടെ വിതരണ ശൃംഖലയുമായി കാര്‍ണിവലിന് പൊരുതേണ്ടി വരും. ലോക് ഡൗണിന് മുന്‍പ് തന്നെ ജനുവരി മാസം മുതല്‍ 40-50 ശതമാനം വരെ ബിസിനസില്‍ കുറവാണ് കാര്‍ണിവലിന് സംഭവിച്ചത്.
150 ലേറെ തീയേറ്ററുകളും120ലേറെ നഗരങ്ങളിലും സാന്നിധ്യമുള്ള കാര്‍ണിവല്‍ ഒന്‍പതോളം ഇടങ്ങളില്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ ഗ്രീന്‍ഫീല്‍ഡിലും കരിയാടും നഗരങ്ങളില്‍ മുംബയില്‍, ബംഗളുരു, ബെല്‍ഗാവ്,ജോധ്പൂര്‍, അലഹബാദ്, വരണവാസി എന്നിവിടങ്ങില്‍ നിലവില്‍ പ്രവര്‍ത്തനമുണ്ട്. വര്‍ഷം അഞ്ഞൂറ് കോടിയാണ് ക്ളൗഡ് കിച്ചണിലൂടെ ഗ്രൂപ്പ് വരുമാനം പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ തുടങ്ങിയ ശേഷം ദുബായ്, സിംഗപ്പൂര്‍, അമേരിക്ക, യു.കെ ഇവിടങ്ങളിലും ക്ളൗഡ് കിച്ചണ്‍ സംവിധാനം ആരംഭിക്കാനാണ് ശ്രമമെന്ന് കാര്‍ണിവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ സോണി രവീന്ദ്രനാഥ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























