Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

ഇന്ത്യ ചൈന സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന... കരുത്ത് കാട്ടി ഇന്ത്യ, പിന്തിരിഞ്ഞ് ചൈന

24 JUNE 2020 07:57 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന. 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കര വ്യോമസേനകളുടെ വന്‍ സന്നാഹമാണു സജ്ജമാക്കിയിരിക്കുന്നത്. മേയ് 5ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മലനിരകളില്‍ ഇരു സേനകളും തമ്മിലുണ്ടായ സംഘട്ടനമാണു പിന്നീടു യുദ്ധസമാന സാഹചര്യത്തിലേക്കു വളര്‍ന്നത്.


കിഴക്കന്‍ ലഡാക്കില്‍ രക്തച്ചൊരിച്ചിലിനിടയാക്കിയ ചൈനീസ് ആക്രമണത്തിനെതിരെ ഇന്ത്യ സൈനിക, നയതന്ത്രതലങ്ങളില്‍ ശക്തമായ നിലപാടെടുത്തതിന് പിന്നാലെ, അതിര്‍ത്തിയിലെ എല്ലാ സംഘര്‍ഷമേഖലകളിലും നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ട ഉന്നത കമാന്‍ഡര്‍മാരുടെ മാരത്തോണ്‍ ചര്‍ച്ചയില്‍ ധാരണയായി.

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക സന്നാഹങ്ങള്‍ക്ക് മറുപടിയായി പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിക്കുകയും തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യം നല്‍കുകയും ചെയ്ത ശേഷമാണ് ഇന്ത്യ ചര്‍ച്ചയ്ക്കെത്തിയത്. ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ,സേനാ പിന്മാറ്റത്തിന്റെ നടപടിക്രമങ്ങള്‍ ഇരുപക്ഷത്തിന്റെയും ഏകോപനത്തോടെ നടപ്പാക്കുമെന്നും കരസേന വ്യക്തമാക്കി. പിന്മാറ്റ വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിട്ടില്ല. ലേയിലെ 14-ാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ദക്ഷിണ സിന്‍ചിയാംഗ് മിലിട്ടറി മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയൂ ലിനും തമ്മില്‍ നടന്ന ചര്‍ച്ച പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടു, തിങ്കളാഴ്ച രാവിലെ 11.30ന് തുടങ്ങിയ ചര്‍ച്ച രാത്രി 11.45നാണ് അവസാനിച്ചത്.

ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭടന്മാര്‍ ആക്രമിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്.. സംഘര്‍ഷ മേഖലകളില്‍ നിന്നെല്ലാം ചൈനീസ് സൈന്യം പിന്മാറിയേ പറ്റൂ.. ജൂണ്‍ ആറിലെ ചര്‍ച്ചയിലെ ധാരണകള്‍ ഗാല്‍വന്‍ താഴ്വരയില്‍ ചൈന ലംഘിച്ചു. പട്രോള്‍ പോയിന്റ് 14,15, 17, പാങ്ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരം, ചുഷൂള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ചൈനീസ് സേന പിന്മാറി തല്‍സ്ഥിതി പുനഃസ്ഥാപിക്കണം. 3500 കിലോമീറ്റര്‍ അതിര്‍ത്തിയിലാകെയും, നിയന്ത്രണ രേഖയിലെ പിന്‍ താവളങ്ങളിലെയും സൈനികരുടെ എണ്ണം കുറയ്ക്കണം.

കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലായിരുന്നു ചര്‍ച്ച. ചൈനീസ് സൈന്യം ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 6ന് ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചയും ചൈനീസ് ആവശ്യപ്രകാരമായിരുന്നു. സേനാപിന്മാറ്റം ഉള്‍പ്പെടെ ആ ചര്‍ച്ചയിലെ ധാരണകള്‍ 15ന് ചൈന ലംഘിച്ചു. ഇന്ത്യന്‍ പ്രദേശത്തേക്ക് കയറി വന്‍ സൈനിക സന്നാഹമൊരുക്കി . അതിന് മറുപടിയായി ഇന്ത്യ പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിക്കുകയും തോക്കെടുത്ത് തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കുകയും ചെയ്തു. 15ന് ശേഷം മേജര്‍ ജനറല്‍ തലത്തില്‍ നടന്ന മൂന്ന് ചര്‍ച്ചകളും വിഫലമായിരുന്നു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കരസേനാ മേധാവി ജനറല്‍ എം.എം. നാരാവനെ ലഡാക്കിലെത്തി. ലേയിലെ സേനാ ക്യാമ്ബില്‍ ഉയര്‍ന്ന ഓഫീസര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ് ലേയിലെ സൈനിക ക്യാമ്ബില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെയും സന്ദര്‍ശിച്ചു. 76 സൈനികര്‍ക്കാണ് പരിക്കേറ്റത്.


ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സേനയെ ചൈന ആക്രമിച്ചത് ആസൂത്രിതമാണെന്നതിന്റെ തെളിവുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് പുറത്തുവിട്ടു. ചൈനയുടെ പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ ഷാവോ സോന്‍ക്വി അടക്കമുള്ളവരുടെ അനുമതിയോടെയാണ് മാരകായുധങ്ങളുമായി കേണല്‍ സന്തോഷ് ബാബുവിനെയും കൂട്ടരെയും ആക്രമിച്ചതെന്നാണ് വിവരം. അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കും ആഘോഷിക്കാന്‍ സാഹചര്യമുണ്ടാകരുതെന്നും ,ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചത്രേ.

അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി മാര്‍ച്ച് മാസങ്ങളില്‍ 3 സൈനികാഭ്യാസങ്ങളാണു ചൈന നടത്തിയത്. പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല.

എന്നാല്‍, അഭ്യാസത്തിനു ശേഷവും സൈന്യത്തെ അവിടെ നിലനിര്‍ത്തി. പടിപടിയായി അവരെ അതിര്‍ത്തിയിലേക്കു നീക്കി. 2 ഡിവിഷന്‍ പട്ടാളക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. പതിവ് പട്രോളിങ്ങിന്റെ ഭാഗമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികര്‍ അവിടെ നിലയുറപ്പിച്ചു. അതിര്‍ത്തിയില്‍ തുടരുന്നതു കരാറുകളുടെ ലംഘനമാണെന്നും മടങ്ങിപ്പോകണമെന്നുമുള്ള ഇന്ത്യന്‍ സേനയുടെ ആവശ്യം അംഗീകരിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (36 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (1 hour ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (1 hour ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (1 hour ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (2 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (2 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (2 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (3 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (3 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (3 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (3 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (3 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends