ഇന്ത്യ-ചൈന അതിര്‍ത്തിയല്ല ; ഇത് ഇന്ത്യ-തിബത്ത് ; ജനപ്രതിനിധി ധൈര്യപൂര്‍വം വിളിക്കുന്നത് ആദ്യം; അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിക്ക് പ്രശംസ പ്രവാഹം

ഇന്ത്യ-ചൈന അതിര്‍ത്തി തർക്കം നിലനിൽക്കവേ വ്യത്യസ്തമായൊരു ട്വീറ്റുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ഇന്ത്യ-ചൈന അതിര്‍ത്തി എന്നുപയോഗിക്കുന്നതിന് പകരം ഇന്ത്യ-തിബത്ത് അതിര്‍ത്തി എന്ന പ്രയോഗമാണ് അദേഹം നടത്തിയിരിക്കുന്നത്. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ് പുറത്ത് വന്നത് . 'സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം നമുക്കറിയാം. നിര്‍ഭയരായ ഇന്ത്യന്‍ ജവാന്മാരുമായി ഇന്തോ-തിബത്ത് അതിര്‍ത്തിയിലെ ബുംല പോസ്റ്റില്‍ കൂടിക്കാഴ്ച്ചക്ക് അവസരം കിട്ടി . അവരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. അതിര്‍ത്തിയില്‍ വരുമ്പോള്‍ അവരുടെ കൈയില്‍ നമ്മള്‍ സുരക്ഷിതരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് ചെയ്തു. ഖണ്ഡുവിന്റെ പ്രയോഗത്തെ ട്വിറ്ററില്‍ ആളുകള്‍ പ്രശംസിക്കുകയും ചെയ്തു . ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-തിബത്ത് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നതെന്ന് പകുതിയിലധികം ആൾക്കാരും പറയുകയുണ്ടായി .
എംപി രാജീവ് ചന്ദ്രശേഖറും ഖണ്ഡുവിന്റെ പ്രയോഗത്തെ പ്രകീര്‍ത്തിച്ചു രംഗത്ത് എത്തിയിരുന്നു. . എല്ലാ രേഖകളും കാണിക്കേണ്ടത് ഇത് ഇന്ത്യ-തിബത്ത് അതിര്‍ത്തിയെന്നാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തിയെ ഇതാണ് കൂടുതല്‍ ഉചിതമായതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി വ്യക്തമാക്കി. ഇന്ന് ആയിരുന്നു അദ്ദേഹം അതിർത്തി സന്ദർശനം നടത്തിയത് . അതിന് ശേഷമുള്ള ഈ പ്രയോഗം വളരെയധികം പ്രശം സ പിടിച്ച് പറ്റിയിരിക്കുകയാണ്. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-തിബത്ത് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നത് എന്ന വസ്തുത വരുമ്പോൾ അദ്ദേഹം ശെരിക്കും കയ്യടി അർഹിക്കുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ ചൈന സ്ഥിരത്തി സംഘർഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഇന്ത്യ ടിബറ്റ് എന്ന് വിശേഷിപ്പിച്ചതും വ്യസ്തമാകുന്നു.മാത്രമല്ല ഇന്ത്യൻ ആർമിയുടെ കൈയില്‍ നമ്മള്‍ സുരക്ഷിതരാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























