Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

പാകിസ്ഥാന്റെ കൊടും ഭീകരത ഇന്ത്യൻ മണ്ണിൽ ; ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം; ഞെട്ടിക്കുന്ന വിവരം...

26 JUNE 2020 04:55 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ നെറികെട്ട കളി അതും ഇന്ത്യൻ മണ്ണിൽ. ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലെ യുവാക്കള്‍ക്കായി ഹൈക്കമ്മീഷന്‍ അനുവദിച്ചത് 399 വിസകളാണ്. ഇവരില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ ഇ ത്വയ്ബയുള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായാണ് സൂചനയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാക് ഹൈക്കമ്മീഷന്‍ വിസ അനുവദിച്ച 399 പേരില്‍ 218 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം വിവിധ ഭീകര സംഘടനകളില്‍ അംഗങ്ങളായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാകിസ്താനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം ചുരുക്കുകയാണെന്നും, പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ചുരുക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ചുരുങ്ങിയത് 6,500 പാകിസ്താനി 'ഭീകര'രുണ്ടെന്നും ഇത് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും ചോദ്യംചെയ്യുന്നതാണെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി റിപോര്‍ട്ടിലാണ് ഈ വിമര്‍ശനം.

ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതില്‍ പാകിസ്താനെതിരെ വീണ്ടും അമേരിക്കയും രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകൾക്കുള്ള പിന്തുണ പാകിസ്താന്‍ തുടരുകയാണ്. ഇന്ത്യയും അഫ്ഗാനും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ഇസ്ലാമാബാദ് ഇതുവരെ നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകരസംഘങ്ങളുടെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭരണകൂടത്തിന്റെ സംരക്ഷണത്തിലുള്ള ഭീകരനേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്ഥാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍, സാജിദ് മിര്‍ എന്നീ ഭീകരരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ഇരുവരും സുരക്ഷിതമായി ഇപ്പോഴും പാകിസ്താനില്‍ തുടരുകയാണ്.

എല്ലാ ഭീകരസംഘടനകള്‍ക്കും പാകിസ്താന്‍ ആതിഥേയത്വം നല്‍കിവരികയാണ്. ഇത് അവസാനിപ്പിക്കുവാന്‍ പാകിസ്താന് സാധിച്ചിട്ടില്ല .ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്കിയ വാക്ക് പാലിക്കുന്നതിലും പാകിസ്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുല്‍വാമ ഭീകരാക്രമണ പദ്ധതിയെ സംബന്ധിച്ച് അറിവുണ്ടായിരുന്നിട്ടും തടയാനുള്ള നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (5 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends