വീട്ടുക്കാർ നിശ്ചയിച്ചുറപ്പിച്ച കല്യാണം... സുഹൃത്തുക്കളെയും കൂട്ടി ഭർത്താവ് വീട്ടിലെത്താന്‍ തുടങ്ങിയപ്പോൾ ആദ്യം സംശയിച്ചില്ല; പിന്നെ കാര്യങ്ങൾ കുഴഞ്ഞു മാറിയാണ് തുടങ്ങി... കൂട്ടുകാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർത്താവ്... ശാരീരികവും മാനസികവുമായ പീഡനം ഏറിയതോടെ പെൺകുട്ടി ചെയ്തത്...

ബംഗളൂരുവില്‍ സ്വന്തം ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ച്ച വക്കാന്‍ ശ്രമിച്ച ഐടി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. കര്‍ണൂല്‍ സ്വദേശിയായ യുവാവിനെതിരെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
തന്നെ ഭര്‍ത്താവിന്റെ കൂട്ടുകാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുയും പീഡനത്തിനിരയാക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നാഗരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐടി ജീവനക്കാരായ നാഗരാജും ലളിതയും 2000 ഫെബ്രുവരിയിലാണ് വിവാഹം കഴിക്കുന്നത്. കര്‍ണൂല്‍ സ്വദേശികളായ ദമ്ബതികള്‍ ആദ്യവര്‍ഷങ്ങളില്‍ തികച്ചും സമാധാനപരമായാണ് ജിവിച്ചുവന്നത്. എന്നാല്‍ ലളിതയ്ക്ക് കുട്ടികള്‍ ഇല്ലാതെ വന്നതോടെ അസ്വാരസ്യങ്ങള്‍ തുടങ്ങി.
ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നിരന്തരമായി ലളിതയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ആദ്യമൊക്കെ പീഡനം പുറത്തുപറയാതെ സഹിക്കുകയായിരുന്നുവെന്ന് ലളിത പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സഹിക്കാവുന്നതിലും അപ്പുറമായി.
തുടര്‍ന്ന് 2018ല്‍ ദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ ലളിത പരാതി നല്‍കി. നാഗരാജിനെയും മാതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. ഇതോടെ, സ്ഥിതി കൂടുതല്‍ വഷളായെന്ന് ലളിത പറയുന്നു. അതിനുശേഷം നാഗരാജ് സുഹൃത്തുക്കളെയും കൂട്ടി വീട്ടിലെത്താന്‍ തുടങ്ങി.
സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. നാഗരാജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതിനെ തുടര്‍ന്ന് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ലളിത ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























