തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; ദുരഭിമാന കൊല

മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാന കൊലപാതകം. ദേഗ്ലൂര്‍ ധാമഗാവിലെ കല്‍പന സൂര്യവാന്‍ഷി(16) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ അനില്‍ സൂര്യവംശിയെ പോലീസ് അറസ്റ്റ് ചെയ്തു.
തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിൽ ജൂണ്‍ 22-നാണ് 16-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവാണ് മകളെ കൊന്നുതള്ളിയതെന്നും അമ്മയും മൊഴി നല്‍കി.
എന്നാല്‍ കുടുംബാംഗങ്ങളുടെ ആരോപണങ്ങളില്‍ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കാണാതായിട്ടും ഇവര്‍ പരാതി നല്‍കാതിരുന്നതായിരുന്നു പ്രധാന സംശയം. തുടക്കത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് സൂര്യയുടെ സഹോദരനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തത്.
ബുധനാഴ്ചയാണ് അനില്‍ സൂര്യവംശിയെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഒടുവില്‍ ഇയാള്‍ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബത്തിന് താല്‍പ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha


























