കിഴക്കന്‍ ലഡാക്കില്‍ ചൈന വിരണ്ടോടുന്നു; ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെ അയച്ചിട്ടുണ്ട് ഇന്ത്യ; ഉപഗ്രഹ ചിത്രം വഴിതെറ്റിക്കുന്നത് കിഴക്കന്‍ ലഡാക്കില്‍ സംഭവിക്കുന്നത്; അതിര്‍ത്തിയിലെ സൈനീകര്‍ പറയുന്നതിങ്ങനെ;

അതിര്‍ത്തിയില്‍നിന്ന് പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാനാകില്ല. അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുക ആര്‍മി ഉദ്യോഗസ്ഥാര്‍ തന്നെയാകും. അതായിരിക്കും അതിര്‍ത്തിയിലെ യഥാര്‍ത്ഥ സ്ഥിതിയും. നിലവില്‍ കിഴക്കന്‍ ലഡാക്കിലാണ് ചൈന ഏറ്റവും ഒടുവില്‍ അവകാശവാദം ഉന്നയിച്ച മേഖല. ഇവിടെ ചൈനീസ് സൈന്യം താവളം കെട്ടി നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. അതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നതും.
ഈ മാസം 22-ന് ഇരുഭാഗത്തെയും കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രദേശത്ത് പി.എല്‍.എ. വീണ്ടും കൂടാരങ്ങള്‍ കെട്ടിയെന്ന വാര്‍ത്ത ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ''ഉപഗ്രഹചിത്രങ്ങള്‍ വഴിതെറ്റിക്കുന്നവയാണ്. അവ അവിടെനടക്കുന്ന കാര്യങ്ങളുടെ യഥാര്‍ഥചിത്രം നല്‍കുന്നില്ല. ഇന്ത്യന്‍സേന നീക്കംചെയ്തശേഷം എല്‍.എ.സി.ക്കിപ്പുറം ചൈനീസ് പട്ടാളം കൂടാരങ്ങളുണ്ടാക്കിയിട്ടില്ല. പി.എല്‍.എ. കെട്ടിയ താത്കാലിക കൂടാരങ്ങളെച്ചൊല്ലി അവസാനം നടന്ന ഏറ്റുമുട്ടല്‍ ഗാല്‍വന്‍ താഴ്വരയിലേതാണെന്നാണ്'' -കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് നേരിട്ടറിവുള്ള പേര് വെളിപ്പെടുത്താനാകാത്ത സൈനീക ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല ഇന്ത്യന്‍ സൈനീകര്‍ ചൈനീസ് സൈന്യത്തെ പോലെയല്ല ''കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി.യില്‍ നീണ്ടകാലം ചെലവഴിക്കാന്‍ ഇവിടുത്തെ കരസേന സജ്ജമാണ്. പക്ഷേ ചൈനക്ക് താവളങ്ങളില്ലാതെ ഇവിടെ കഴിയുക പ്രയാസമാണ്. ഇവിടത്തെ കാലാവസ്ഥയുമായി നമ്മുടെ സൈനികര്‍ നന്നായി ഇണങ്ങിക്കഴിഞ്ഞു. മാസങ്ങളോളം ഇവിടെക്കഴിയാന്‍ അവര്‍ക്കാവും. അതിര്‍ത്തിയോടുചേര്‍ന്ന പ്രദേശങ്ങളിലെ സൈനികരുടെ അംഗബലം കൂട്ടുന്നകാര്യത്തിലും അവര്‍ക്കാവശ്യമായ ആയുധങ്ങളും ആഹാരവും മറ്റുവസ്തുക്കളും ലഭ്യമാക്കുന്നതിലുമാണ് ഇനി ശ്രദ്ധപതിപ്പിക്കേണ്ടത്'' -അവര്‍ പറഞ്ഞു.
ഇനിയുള്ള നീക്കം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിന് അപ്പുറം തമ്പടിച്ചിരിക്കുന്ന പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായി എണ്ണത്തിലും കരുത്തിലും തുല്യത കൈവരിക്കുക എന്നതാണ് കരസേനയുടെ പ്രാഥമിക ദൗത്യം. പി.എല്‍.എ. അംഗങ്ങള്‍ എല്‍.എ.സി.യില്‍നിന്നു പിന്മാറുന്നത് നിരീക്ഷിച്ചു കാത്തിരിക്കുകയാണ് ഇന്ത്യയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്മാറ്റം വളരെ സാവധാനത്തിലാണെന്നും പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കുമെന്നുമാണ് അവര്‍ പറയുന്നത്.
മാത്രമല്ല ചൈന എന്തെങ്കിലും ആക്രമണത്തിനുമുതിര്‍ന്നാല്‍ നേരിടുന്നതിനായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍) ടാങ്കുകളും തോക്കുകളും യുദ്ധവിമാനങ്ങളുമായി 15,000 സൈനികരെയും ഇന്ത്യ അയച്ചിട്ടുണ്ട്. വടക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ 2013-ല്‍ ചൈനയുമായി സംഘര്‍ഷമുണ്ടായതിനുശേഷം ഇപ്പോഴാണ് ഇത്രവലിയ സൈനികസന്നാഹത്തെ ഇന്ത്യ അയക്കുന്നത്. 50 ദിവസത്തിലേറെയായി കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേന (പി.എല്‍.എ.) തുടരുന്ന ആക്രമണോത്സുകതയ്ക്കുള്ള മറുപടിയായാണിത്.
ഇന്ത്യന്‍ പ്രതിരോധത്തെ അതിജീവിക്കാന്‍ ഒരുലക്ഷം പട്ടാളക്കാരെയെങ്കിലും ചൈനയ്ക്കുവേണ്ടിവരും. എന്നാല്‍, ഇതുവരെ അത്രയേറെപ്പേരെ ചൈന വിന്യസിച്ചിട്ടില്ല. ''ഇത്രവലിയ സേനാവിന്യാസം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍പോന്നത്ര പട്ടാളക്കാരെയേ അയച്ചിട്ടുള്ളൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍''
അതുപോലെതന്നെ ''എല്‍.എ.സി.ക്കപ്പുറമുള്ള സ്വന്തം പ്രദേശത്തു നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ആക്രമാസക്തമായ പെരുമാറ്റമുണ്ടായിട്ടില്ല. എല്‍.എ.സി.യില്‍ റോന്തുചുറ്റുന്ന പി.എല്‍.എ. സംഘങ്ങളാകട്ടെ സ്വന്തം പ്രദേശത്തേക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ സ്വന്തം സ്ഥലത്തുതന്നെയാണുള്ളത്. അതിനാല്‍ അവര്‍ നേര്‍ക്കുനേര്‍ വരുന്നില്ല. പ്രകോപനമുണ്ടാക്കാതെ സേനാപിന്മാറ്റം നടക്കുകയും ചെയ്യുമെന്നും മറ്റൊരു സൈനികോദ്യോഗസ്ഥന്‍ പറയുകയുണ്ടായി.
അഞ്ചു ബ്രിഗേഡുകളിലായി 15,000 പട്ടാളക്കാരെയാണ് ഇന്ത്യ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാലാള്‍പ്പടയ്‌ക്കൊപ്പം യുദ്ധ ടാങ്കുകള്‍, തോക്കുകള്‍, വ്യോമപ്രതിരോധ തോക്കുകള്‍, അമേരിക്കയില്‍നിന്ന് പുതുതായി വാങ്ങിയ അപ്പാച്ചിയുള്‍പ്പെടെയുള്ള ആക്രമണ ഹെലികോപ്റ്ററുകള്‍ എന്നിവയും അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























