ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്ന ഇന്ത്യൻ തീരുമാനം ദോഷം ചെയ്യും; മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി; ധനമന്ത്രി നിര്‍മലാ സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു

ഗല്‍വാനിലെ ഇന്ത്യാ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്ന തീരുമാനം ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാൽ ഈ നീക്കം ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മലാ സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം രാജ്യമെങ്ങും അലയടിക്കുന്നതിനു ഇടെയാണ് അദേഹം ഇത്തരത്തിൽ മുന്നറിയിപ്പ് നല്കിയിരിക്കുന്നത് . ഇതിന് പിന്നാലെയാണ് തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ഇത്തരത്തില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് ബാധിക്കുക ഇന്ത്യയെ തന്നെയാകുമെന്നാണ് മന്ത്രി പറയുന്നത്. ഇന്ത്യയിലെ വ്യവസായികള്‍ക്കാണ് ഇതുകൊണ്ട് തിരിച്ചടിയുണ്ടാകുകയെന്ന് ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും അയച്ച കത്തില്‍ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാണിക്കുന്നു.
വിവിധ മേഖലകളില്‍ നിന്നുള്ള വ്യവസായികളും കര്‍ഷകരും സമീപിച്ചതിനെ തുടര്‍ന്നാണ് ഗഡ്കരി ഇക്കാര്യത്തില്‍ ഇടപെട്ടത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയ്ക്കായി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് ചൈനയേയാണ്. ഇത്തരത്തില്‍ വന്ന ചരക്കുകളാണ് ദിവസങ്ങളായി തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടത്. പക്ഷെ ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകള്‍ അനാവശ്യമായി തടഞ്ഞുവെക്കുന്നത് ചൈനയേയല്ല ഇന്ത്യയേത്തന്നെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്നതും മറ്റും വൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് അലയടിച്ചിരുന്നു. ഗാല്‍വന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരുന്നു ഇന്ത്യന്‍ വിപണിയില്‍ നിന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായത് . മിതമായ വിലയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കിയാല്‍ മാത്രമേ ചൈനീസ് ആധിപത്യമുള്ള വിപണിയില്‍ ബഹിഷ്‌കരണം സാധ്യമാകൂ എന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























