ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി; ജൂലൈ ഒന്നുമുതലാണ് ഇളവുകൾ നിലവിൽ വരിക; അതേസമയം, കണ്ടയിൻമെന്‍റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും

മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാഗമായി അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
രാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.
സൗകര്യമുള്ള കടകളിൽ അഞ്ചിലേറെ പേർക്ക് പ്രവേശിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.
കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും.
മെട്രോറെയിൽ, സിനിമാശാല, ജിംനേഷ്യം, ബാർ, നീന്തൽക്കുളം എന്നിവ അടഞ്ഞുകിടക്കും.
രാജ്യാന്തര വിമാനസർവിസുകൾ രണ്ടാംഘട്ടത്തിൽ പുനരാരംഭിക്കില്ല. വന്ദേഭാരത് മിഷൻ വിമാനങ്ങൾ സർവിസ് നടത്തും.
ആഭ്യന്തര വിമാന സർവിസുകളും ട്രെയിനുകളും വർധിപ്പിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി ദീർഘിപ്പിക്കുകയായിരുന്നു.
മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാഗമായാണ് അൺലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് . വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നിർണായക പ്രഖ്യാപനം. മെട്രോ സർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും. അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസർവ്വീസുകൾ.
രാജ്യത്ത് ജൂലൈ 31 വരെ സ്കൂളുകളും കോളേജുകളും തുറക്കില്ല. മെട്രോ സർവീസും അന്താരാഷ്ട്ര വിമാന സർവീസും ഇല്ല. ബാറുകൾ തുറക്കില്ല. കൂട്ടായ്‍മകള്‍ക്കുള്ള വിലക്ക് തുടരും. രാത്രി കർഫ്യു 10 മണി മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരും. സിനിമതിയേറ്റർ, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നത്.ഒന്നിലധികം ഷിഫ്റ്റുകളിൽ വ്യാവസായിക യൂണിറ്റുകളുടെ തടസ്സമില്ലാത്ത പ്രവർത്തനം, ദേശീയ, സംസ്ഥാനപാതകളിൽ വ്യക്തികളുടെയും ചരക്കുകളുടെയും ഗതാഗതം, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്ന് ഇറങ്ങിയതിനുശേഷം വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും രാത്രി കർഫ്യൂയിൽ ഇളവ് നൽകിയിട്ടുണ്ട്
ആഭ്യന്തര വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും പരിമിതമായ തോതില്‍ അണ്‍ലോക്ക് 1 ഘട്ടത്തില്‍ തന്നെ അനുവദിക്കപ്പെട്ടിരുന്നു. അവയുടെ പ്രവർത്തനങ്ങൾ ക്രമാതീതമായ രീതിയിൽ കൂടുതൽ വിപുലീകരിക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. വ്യക്തികള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കും ഇത് ബാധകമാണ്.ജൂലൈ ഒന്നിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം, അനുബന്ധ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ് ജൂലൈ 31 വരെ നീട്ടിക്കൊണ്ട് ഇന്ന് ഉത്തരവിറക്കിയിരുന്നു.
https://www.facebook.com/Malayalivartha