കോവിഡ് ലക്ഷണങ്ങളോട് കൂടി വരൻ വിവാഹ പന്തലിൽ... ഒറ്റയടിക്ക് രോഗം പകര്‍ന്നത് 90 പേര്‍ക്ക്! വിവാഹം കഴിഞ്ഞ് രണ്ടാം നാൾ വരന് ദാരുണാന്ത്യം; ബീഹാറില്‍ വിവാഹച്ചടങ്ങിനിടെ കൊവിഡ് സമൂഹ വ്യാപനം

കഴിഞ്ഞ ദിവസം വരൻ കോവിഡ് ബാധിച്ച് മരിച്ചത്തിന്റെ ആഘാതത്തിലാണ് ഒരു ഗ്രാമം മുഴുവൻ. ബീഹാറിലാണ് സംഭവം.. വിവാഹ ചടങ്ങിനെത്തിയ 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
വളരെ ഗുരുതരമായ വീഴ്ചകളാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ഈ കുടുംബത്തിന്റെയും പ്രാദേശിക ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മെയ് 12 നാണ് ഈ യുവാവ് വിവാഹത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. വീട്ടില്‍ വന്നുകയറിയപ്പോള്‍ തന്നെ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവും എന്ന് തള്ളിക്കളഞ്ഞ ഉറ്റബന്ധുക്കള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചുപോയി.
ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിനാല്‍ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചില്ല. വധുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
താമസിയാതെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു പോയ പലര്‍ക്കും കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായി അവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം ഈ കല്യാണവീടാണ് എന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha


























