പാംഗോങ് തടാകത്തോടു ചേർന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും... ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.

അതിർത്തി സംഘർഷത്തിൽ ചർച്ചകൾ തുടരുന്നതിനിടെ പാംഗോങ് തടാകത്തോടു ചേർന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും ചൈന വരച്ചുചേർത്തത് സാറ്റലൈറ്റ് ചിത്രങ്ങളിൽ തെളിഞ്ഞു. ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.
81 മീറ്റർ നീളവും 25 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇവ വ്യക്തമായി കാണുന്നുണ്ട്. പാംഗോഗ് തടാകതീരത്ത് ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു
ഗാല്‍വാന്‍ മേഖലയുടെ മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. താടകത്തിന്‍റെ വടക്കൻ കരയിലാണ് നിർമാണം. ഫിംഗർ പോയിന്‍റ് 3 ലാണ് ഇന്ത്യൻ സൈനിക ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്
ടിബറ്റിലെ ചൈനീസ് സേന കമാൻഡർ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്ന് ചൈനീസ് അക്ഷരങ്ങൾ വരയ്ക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് മേഖലയിൽ ചൈനീസ് സേനയുടെ വൻ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയിൽ നിർത്തിയിരുന്നു.
ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളിൽ 186 കുടിലുകളും ടെന്റുകളും സ്ഥാപിച്ചിട്ടുള്ളതായിട്ടാണ് വിലയിരുത്തൽ. തടാകത്തിന്റെ കരയ്ക്കു പുറമേ പാംഗോങ്ങിൽ എട്ടു കിലോമീറ്റർ ഉള്ളിലേക്കു കയറിയാണ് കുടിലുകളും ടെന്റുകളും ഉള്ളത് .
ഫിംഗർ 5നോടു ചേർന്ന് രണ്ട് ഇന്റർസെപ്റ്റർ വിമാനം കിടക്കുന്നതും ഫിംഗർ 4ൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഫിംഗർ 1ലേക്കും ഫിംഗർ 3ലേക്കും ചൈനീസ് സേന നീങ്ങുന്നതും സൈറ്റലൈറ്റ് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്
ഒരു മാസം മുമ്പ് വിജനമായിരുന്നയിടത്താണ് ചൈന ഇപ്പോൾ ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത് . അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴ്‍വരയില്‍ ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്
പാംഗോങ് തടാകത്തോടു ചേർന്ന മേഖലകൾ പല ഫിംഗറുകളായി തിരിച്ചിട്ടുണ്ട് . ഫിംഗർ 1 മുതൽ ഫിംഗര്‍ 8 വരെ ഇന്ത്യ പട്രോളിങ് നടത്തുന്ന മേഖലയാണ്. എന്നാൽ ഫിംഗർ 8 മുതൽ ഫിംഗർ 4 വരെ തങ്ങളുടെ കൈവശമാണെന്നാണ് ചൈന അവകാശപ്പെടുന്നത് .
നിലവിൽ ഫിംഗര്‍ 4 ആണു ഇന്ത്യയുടെയും ചൈനയുടെയും അതിരായി കൽപിക്കപ്പെടുന്നത്. മേയിൽ ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയതും ഇവിടെ വച്ചായിരുന്നു. ഫിംഗർ 8 ലേക്ക് ഇന്ത്യ പട്രോളിങ് നടത്താതിരിക്കാൻ ഇവിടെ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, പാംഗോങ് തടാകത്തോടു ചേർന്ന് നിർമിക്കുന്ന ഹെലിപ്പാഡ് 23.1 കിലോമീറ്ററുകൾ കൂടി നീട്ടിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നു. പുതിയ ഹെലിപ്പാഡുകൾ നിർമിച്ചതായി ചിത്രത്തിൽ വ്യക്തമല്ല.
പഴയ ഹെലിപ്പാഡ് പുനർനിർമിച്ചതിന്റെയും കൂടുതൽ വിപുലപ്പെടുത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഗൽവാനിൽനിന്ന് 176 കിലോമീറ്റർ വടക്കുമാറി ഷിൻജിയാങ്ങിലെ ഹോട്ടനിൽ പിഷൻ കൗണ്ടിയോടു ചേർന്നാണ് ഹെലിപ്പാഡ്. ജൂൺ 22ന് എടുത്ത ചിത്രം 2017ൽ എടുത്തതുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപ്പെടുന്നത്.
കിഴക്കൻ ലഡാക്കിലെ ഏഴ് സ്ഥലങ്ങളിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇതിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ കടന്നുകയറ്റമാണ് ഏറ്റവും രൂക്ഷം. ഇന്ത്യൻ ഭാഗത്തുള്ള പാംഗോങ്ങിൽ 8 കിലോമീറ്ററും കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിൽ 400 മീറ്ററുമാണ് ചൈനീസ് സേന അതിക്രമിച്ചു കയറിയിരിക്കുന്നത്.
ഗൽവാനിലെ മൂന്ന് കിലോമീറ്റർ പിടിച്ചെടുക്കാനും ചൈന ശ്രമിക്കുന്നുണ്ട്. പാംഗോഗ് തടാകത്തിന് വടക്ക് വശത്തായാണ് കൂടുതൽ സൈനികർ വിന്യസിച്ചിരിക്കുന്നത്. സംഘർഷാവസ്ഥയുള്ള പാംഗോങിൽ എട്ട് കിലോമീറ്ററോളം ദൂരമാണ് ചൈന അതിക്രമിച്ചു കയറിയത്.
കഴിഞ്ഞ എട്ട് ആഴ്ചയായി ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഹെലിപാഡ് നിർമാണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ്ഓൾഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്. ഇത് കയ്യടക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . ഡെപ്സാങ് മേഖലയിലേക്ക് കടന്നുകയറാൻ 7 വര്‍ഷം മുന്‍പും ചൈന ശ്രമിച്ചിരുന്നു
ദൗലത് ബേഗ് ഓള്‍ഡി (ഡിബിഒ) വ്യോമതാവളത്തിനു സമീപമുള്ള ഡെപ്സാങ്ങിലേക്കു 2013 ഏപ്രിലില്‍ ചൈന കടന്നുകയറിയിരുന്നെന്ന് അന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി പറഞ്ഞിട്ടുണ്ട് . ഇപ്പോഴത്തേതു പോലെ ടെന്റുകളും സന്നാഹങ്ങളുമായി അതിക്രമിച്ചുകയറിയ ചൈനീസ് സേനയെ ഇന്ത്യന്‍ സൈനികര്‍ തടയുകയായിരുന്നു.
ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ച സംഘര്‍ഷം 21 നാള്‍ നീണ്ടു. ഭടന്മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) തിരുത്താന്‍ അനുവദിക്കില്ലെന്നും അതിര്‍ത്തിയില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള നിലപാടില്‍ ഇന്ത്യ ഉറച്ചു നിൽക്കുകയായിരുന്നു
https://www.facebook.com/Malayalivartha


























