രാജ്യം അൺലോക്ക് രണ്ടാം ഘട്ടത്തിൽ; മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഭേദപ്പെട്ട നിലയിൽ; വൺ റേഷൻ കാർഡ്, വൺ നേഷൻ പദ്ധതി നടപ്പിലാക്കാൻ നീക്കം; സൗജ്യന റേഷൻ നവംബർ വരെ നീട്ടി; 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു; പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ട്; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യം അൺലോക്ക് രണ്ടാം ഘട്ടത്തിലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിൽ ആണ്. രാജ്യം കൊവിഡിനെതിരെ പോരാടുകയാണ്. അതിതീവ്ര മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. ലോക്ക് ഡൌൺ ലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. കൃത്യസമയത്ത് തന്നെ നാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ജൻ ധൻ അക്കൗണ്ട് വഴി പാവങ്ങൾക്ക് പണം എത്തിക്കാൻ സാധിച്ചു. 9 കോടി കർഷകരുടെ അക്കൗണ്ടിൽ 180000 രൂപ നിക്ഷേപിച്ചു. അവർക്കു അത് ഏറെ ആശ്വാസകരമായിരുന്നു. ഗരീബ് കല്യാൺഅന്ന യോജന നവംബർ വരെ നീട്ടിയിരിക്കുകയാണ്. ഇതിലൂടെ സൗജ്യന റേഷൻ എല്ലാവർക്കും ലഭിക്കും. അഞ്ച് കിലോ അരിയാവും പാവപ്പെട്ടവർക്ക് കിട്ടുക. വൺ റേഷൻ കാർഡ്, വൺ നേഷൻ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷൻ വാങ്ങാൻ സാധിക്കും. പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ടാണ്ഈ പിന്തുണയ്ക്ക് കർഷകർക്കും നികുതിദായകർക്കും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നുഎന്നും അദ്ദേഹം പറഞ്ഞു.
ചുമ, പനി ഉൾപ്പെടെ പല രോഗങ്ങൾ വരാൻ സാധ്യതയുള്ള സമയമാണിത് ആളുകൾ ജാഗ്രത പാലിക്കണം. രാജ്യത്തെ കൊവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും കൊവിഡ് മരണം കുറവാണ് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിതീവ്ര മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇളവുകൾ വന്നതോടെ ഇത് പാലിക്കപ്പെടുന്നതിൽ കുറവ് വന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത് . അതുകൊണ്ടു തന്നെ ഗ്രാമത്തലൻ മുതൽ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകമാകണം . പാവപ്പെട്ടവരെ പട്ടിണിയിലേക്ക് പോകാതെ നോക്കേണ്ട ചുമതല നമുക്കാണ് 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു 31,000 കോടി രൂപ അവരുടെ അക്കൗണ്ടിൽ എത്തിച്ചു 80 കോടി ആളുകൾക്ക് റേഷൻ നൽകി . അമേരിക്കയുടെ ജനസംഖ്യയുടെ രണ്ട് ഇരട്ടി ജനങ്ങൾക്ക് ഇതു ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു . ഇനി പല ഉത്സവങ്ങൾ വരുന്ന കാലമാണ് രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി... ഒരുപാട് ആഘോഷങ്ങൾ വരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനുമെന്നും പ്രധന മന്ത്രി പറഞ്ഞു. ഏതായാലും അതിതീവ്ര മേഖലയിൽ അതീവ ജാഗ്രത തുടരണം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























