രാജ്യം അൺലോക്ക് രണ്ടാംഘട്ടത്തിൽ ..ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കും ..പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കും

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. എത്രയും പെട്ടെന്ന് അതിലേക്ക് രാജ്യം എത്തിച്ചേരുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി വ്യക്തമാക്കി.
വൺ റേഷൻ കാർഡ്, വൺ നേഷൻ പദ്ധതി നടപ്പാകുന്നതോടെ ഏതൊരു പൗരനും രാജ്യത്തിൻ്റെ ഏത് ഭാഗത്ത് നിന്നും അരിവാങ്ങാൻ സാധിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണി കിടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കിയതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
കൊവിഡ്-19 മഹാമാരിയില്‍ ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു . കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് കുറച്ചു. ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha


























